/indian-express-malayalam/media/media_files/d0u1BzNGvTSs83swNh6g.jpg)
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉച്ചയ്ക്ക് 1.30നും 70-ാമത് ദേശീയ പുരസ്‌കാരങ്ങൾ വൈകിട്ട് 3.30നുമാണ് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടി, റിഷബ് ഷെട്ടി എന്നിവർ തമ്മിലാണ് കടുത്ത മത്സരം. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനമാണ് പരിഗണിക്കുന്നത്. അതേസമയം, കാന്താരയിലെ പ്രകടനമാണ് റിഷബ് ഷെട്ടിയെ അവസാന റൗണ്ടിലെത്തിച്ചിരിക്കുന്നത്.
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും വെള്ളിയാഴ്ച പ്രഖ്യാപിക്കും. വേറിട്ട പ്രമേയവും മേക്കിംഗും കൊണ്ട് ശ്രദ്ധ നേടിയ ഒരുപിടി നല്ല ചിത്രങ്ങൾ പിറന്ന വർഷമായിരുന്നതിനാൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആത്മസംഘർഷത്തിന്റെ കഥ പറഞ്ഞ കാതലും ഉള്ളൊഴുക്കും മുതൽ അതിജീവനത്തിന്റെ കഥ പറഞ്ഞ ആടുജീവിതം വരെയുള്ള ചിത്രങ്ങൾ മത്സരരംഗത്തുണ്ട്. മമ്മൂട്ടിയുടെ 'ഭ്രമയുഗം', 'കാതല്‍', പൃഥ്വിരാജിന്‍റെ 'ആട് ജീവിതം', 'ഉള്ളൊഴുക്ക്', 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടിലുണ്ട്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടി,പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവർ രംഗത്തുണ്ട്. കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നി സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. ആടുജീവിത്തിലെ പൃഥ്വിരാജിന്റെ പ്രകടനവും പരിഗണിക്കും.
ഉള്ളൊഴുക്കിൽ ലീലാമ്മയായി വേഷമിട്ട ഉർവശിയും അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുമെന്നാണ് സൂചന. ഒരേ സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ മികച്ച നടിക്കായുള്ള മത്സരം നടക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട് .ജിയോ ബേബി, ബ്ലെസി, ക്രിസ്റ്റോ ടോമി, ജൂഡ് ആന്റെണി തുടങ്ങിയവർ മികച്ച സംവിധായകനാകാൻ മത്സരിക്കുന്നു.
160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ അധ്യക്ഷൻമാരായ പ്രാഥമിക ജൂറിയുടെ വിലയിരുത്തലിൽ എഴുപത് ശതമാനം ചിത്രങ്ങളും ഒഴിവായി. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.
Read More
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.