scorecardresearch

ആണുങ്ങൾക്ക് ആർത്തവമുണ്ടായിരുന്നെങ്കിൽ ആണവയുദ്ധം നടന്നേനെ: ജാൻവി കപൂർ

"ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും കാരണം പുരുഷന്മാർക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു"

"ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും കാരണം പുരുഷന്മാർക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Janhvi Kapoor on menstruation

ജാൻവി കപൂർ

സ്ത്രീകളുടെ ആർത്തവകാലത്തോടും അവരുടെ വികാരങ്ങളോടും ചില പുരുഷൻമാർ  കാണിക്കുന്ന നിരാകരണ മനോഭാവത്തിൽ നിരാശ പ്രകടിപ്പിച്ച് നടി ജാൻവി കപൂർ. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്ത്രീകളുടെ  ആർത്തവകാല മാനസികാവസ്ഥയോട്  മിക്ക പുരുഷന്മാർക്കുമുള്ള മനോഭാവത്തെ കുറിച്ച് ജാൻവി മനസ്സു തുറന്നത്.

Advertisment

ഇത് മാസത്തിലെ ആ സമയമാണോ? പോലുള്ള ചോദ്യങ്ങളിലൂടെ സ്ത്രീകളുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും എങ്ങനെ അശ്രദ്ധമായി പുരുഷന്മാർ സമീപിക്കുന്നുവെന്നാണ് ജാൻവി ചൂണ്ടിക്കാട്ടിയത്. 

"ഞാൻ വാദിക്കാൻ ശ്രമിക്കുമ്പോഴോ എന്റെ പോയിന്റ് വ്യക്തമാക്കുമ്പോഴോ, 'ഇത് മാസത്തിലെ ആ സമയമാണോ?' എന്ന് പറയുന്നവരുണ്ട്.  എന്നാൽ നിങ്ങൾ ആത്മാർത്ഥമായി സഹാനുഭൂതി കാണിക്കുന്നുണ്ടെങ്കിൽ, 'നിങ്ങൾക്ക് ഒരു മിനിറ്റ് വേണോ? ഇത് മാസത്തിലെ ആ സമയമാണോ?' എന്ന് പറയുക. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.  അതെ, പലപ്പോഴും, ഞങ്ങൾക്ക് ഒരു മിനിറ്റ് ആവശ്യമാണ്, കാരണം നമ്മുടെ ഹോർമോണുകൾ ആ സമയത്ത് വ്യത്യസ്തമാണ്, നമ്മൾ കടന്നുപോകുന്ന വേദന അത്രയാണ്. ആ യഥാർത്ഥ പരിഗണന എല്ലായ്‌‌പ്പോഴും സ്വാഗതാർഹമാണ്."

"പക്ഷേ ആ താഴ്ത്തിക്കെട്ടുന്ന നോട്ടവും സ്വരവും... കാരണം പുരുഷന്മാർക്ക് ഈ വേദനയും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഒരു മിനിറ്റ് പോലും സഹിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. പുരുഷന്മാർക്ക് ആർത്തവമുണ്ടായാൽ എങ്ങനെ ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആർക്കറിയാം!" ജാൻവി കൂട്ടിച്ചേർത്തു.

Advertisment

പുരുഷസമൂഹം ആർത്തവത്തെ എങ്ങനെ കാണുന്നുവെന്നും സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ അത് എങ്ങനെ ആയുധമായി ഉപയോഗിക്കുന്നുവെന്നും സംബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതാണ് ജാൻവിയുടെ പ്രസ്താവന. 

"ആഴത്തിൽ വേരൂന്നിയ ലിംഗപരമായ പക്ഷപാതങ്ങളും സ്ത്രീകളുടെ വികാരങ്ങളെ യുക്തിരഹിതമോ അമിതമായ സെൻസിറ്റീവോ ആയി തള്ളിക്കളയുന്ന ചരിത്രവും കാരണം 'ഇത് മാസത്തിലെ ആ സമയമാണോ?' പോലുള്ള വാക്യങ്ങൾ നിലനിൽക്കുന്നു. ഇത് ഒരു സ്ത്രീയുടെ വാദത്തെ ദുർബലപ്പെടുത്തുന്നു, അവളുടെ നിരാശ, കോപം അല്ലെങ്കിൽ ഉറച്ച നിലപാട്, ന്യായവാദങ്ങൾ എന്നിവയെ എല്ലാം  വെറും ഹോർമോൺ ഏറ്റക്കുറച്ചിലുകളായി സമൂഹം വിലയിരുത്തുന്നു," ജാൻവിയുടെ വാക്കുകളെ സാധൂകരിച്ചുകൊണ്ട്  കൗൺസിലിംഗ് സൈക്കോളജിസ്റ്റും കിരാന കൗൺസിലിംഗിന്റെ സഹസ്ഥാപകയുമായ ജയ് അറോറ ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞതിങ്ങനെ. 

Read More:

Janhvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: