scorecardresearch

അടിച്ചു മോനേ, ആടുജീവിതം നൂറു കോടി ക്ലബ്ബിൽ: സന്തോഷം പങ്കിട്ട് പൃഥ്വിരാജ്

പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ മലയാള ചിത്രമാണ് ആടുജീവിതം

പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ മലയാള ചിത്രമാണ് ആടുജീവിതം

author-image
Entertainment Desk
New Update
Aadujeevitham The Goat Life box office collection day 2

നിലവിലെ കളക്ഷൻ റെക്കോർഡുകൾ തകർത്ത് ബോക്സ് ഓഫീസിൽ കുതിപ്പു തുടരുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്.  ആടുജീവിതം ഇപ്പോൾ 100 കോടി ക്ലബിൽ എത്തിയ സന്തോഷം പങ്കിടുകയാണ് പൃഥ്വിരാജ്. 

Advertisment

പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. 

ഇന്ത്യയിലെ വിവിധ ഭാഷങ്ങളിൽ റിലീസായ ചിത്രം മികച്ച പ്രതികരണമാണ് പാൻ-ഇന്ത്യൻ തലത്തിലും നേടുന്നത്. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഒരു മലയാളം ചിത്രം നേടുന്ന ഏറ്റവും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആടുജീവിതത്തിന്റെ പേരിലാണ്. 

Advertisment

220 കോടിയോളം നേടിയ 'മഞ്ഞുമ്മൽ ബോയ്സിനെ' യുകെ, അയര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആടുജീവിതം പിന്നിലാക്കിയെന്നാണ് ഇൻഡസ്ട്രി അനലിസ്റ്റുകളുടെ റിപ്പോർട്ട്. 42 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ 8.7 കോടിയുടെ റെക്കോർഡാണ് വെറും 7 ദിവസംകൊണ്ട് ആടുജീവിതം മറികടന്നത്. 7.90 കോടി രൂപ കളക്ടുചെയ്ത ജൂഡ് ആന്റണി ചിത്രം 2018-ആണ് തൊട്ടുപിന്നിൽ.

റിലീസായി എട്ടു ദിവസംകൊണ്ട് 47 കോടി രൂപയാണ് ആടുജീവിതം ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയത്. ആഭ്യന്തര വിപണയിൽ 50 കോടിരൂപയും ചിത്രം നേടി. എന്നാൽ 26.35 കോടിരൂപ മാത്രമായിരുന്നു എട്ടാം ദിനം മഞ്ഞുമ്മൽ ബോയ്സ് നേടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വൻ കുതിപ്പാണ് ചിത്രത്തിനുണ്ടായത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചിത്രം മികച്ച പ്രതികരണം നേടിയതോടെ കളക്ഷൻ​ കുതിച്ചുയരുകയായിരുന്നു. 37 കോടിരൂപയാണ് മഞ്ഞുമ്മൽ ബോയ്സ് രണ്ടാം വാരം നേടിയത്.

Read More Entertainment Stories Here

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: