/indian-express-malayalam/media/media_files/2025/07/25/sanju-samson-and-rishabh-pant-2025-07-25-17-34-40.jpg)
Sanju Samson and Rishabh Pant: (Source: X)
india Vs England 4th Test: ഋഷഭ് പന്തിന് മാഞ്ചസ്റ്റർ ടെസ്റ്റിൽ കാൽവിരലിന് പരുക്കേറ്റതോടെ പകരം സ്ക്വാഡിൽ ഇടം നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ആര് എന്ന ചോദ്യം ശക്തമായിരുന്നു. തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്ററർ ജഗദീഷനെ സെലക്ടർമാർ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ എന്തുകൊണ്ട് സഞ്ജു സാംസണിനെ റെഡ് ബോൾ ക്രിക്കറ്റിലേക്ക് പരിഗണിക്കുന്നില്ല?
ഓൾഡ് ട്രഫോർഡ് ടെസ്റ്റിൽ ഋഷഭ് പന്ത് പരുക്ക് വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങി. എന്നാൽ വിക്കറ്റിന് പിന്നിൽ ധ്രുവ് ജുറെലാണ് നിന്നത്. അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്തിന് പകരം ഇഷാൻ കിഷനെ ഇംഗ്ലണ്ടിലേക്ക് അയക്കാനാണ് സെലക്ടർമാർ ആദ്യം തീരുമാനിച്ചത് എന്നാണ് വിവരം. എന്നാൽ തന്റെ കണങ്കാലിന് പരുക്കേറ്റിരിക്കുകയാണ് എന്നും ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം വേണ്ടിവരും എന്നും ഇഷാൻ സെലക്ടർമാരെ അറിയിച്ചു.
Also Read: India vs England: ഇഷാൻ, ഭരത് എന്നിവരെ വെട്ടി ജഗദീഷന്റെ വരവ്; വഴി തുറന്നത് ഇങ്ങനെ
ഇതോടെയാണ് ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികവ് കാണിച്ച എൻ ജഗദീഷനിലേക്ക് സെലക്ടർമാർ എത്തിയത്. കെഎസ് ഭരതിനേയും സെലക്ടർമാർ പരിഗണിച്ചു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റിൽ ഉൾപ്പെടെ ലഭിച്ച അവസരം മുതലെടുക്കാതിരുന്നത് ഭരതിന് തിരിച്ചടിയായി.
എന്തുകൊണ്ട് സഞ്ജുവിനേയും മറികടന്ന് ജഗദീഷൻ?
എന്നാൽ ഋഷഭ് പന്തിന് പകരം അഞ്ചാം ടെസ്റ്റിലേക്ക് സഞ്ജു സാംസണിന്റെ പേര് സെലക്ടർമാർ പരിഗണിക്കാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ. 2023 മുതൽ ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ഭാഗമല്ല ഇഷാൻ കിഷൻ. ഇന്ത്യൻ റെഡ് ബോൾ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായി ഇഷാൻ കിഷൻ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു.
Also Read: ശരീരത്തിൽ 35 ശതമാനം കൊഴുപ്പ്; കുനിഞ്ഞ് പന്തെടുക്കാനാവാത്ത അവസ്ഥ; സർഫറാസിനെ കണ്ട് പൃഥ്വി പഠിക്കുമോ?
ഇഷാൻ കിഷൻ ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകൾ ആണ് ഇതുവരെ കളിച്ചത്. ഇതിൽ നിന്ന് നേടിയത് 78 റൺസും. ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് 10 വർഷമായിട്ടും സഞ്ജുവിന് റെഡ് ബോൾ ടീമിലേക്ക് വിളി എത്തിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച കണക്കുകൾ ആണ് സഞ്ജുവിന് ഉള്ളത്.
Also Read: 2 മാസത്തിൽ കുറച്ചത് 17 കിഗ്രാം ഭാരം; സർഫറാസ് ഖാന്റെ ഡയറ്റ് ഇങ്ങനെ
64 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് സഞ്ജു 3819 റൺസ് നേടിയിട്ടുണ്ട്. 11 സെഞ്ചുറിയും സഞ്ജുവിന്റെ പേരിലുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവാനുള്ള താത്പര്യം സഞ്ജു എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. റെഡ് ബോൾ ഫോർമാറ്റിൽ വിജയിക്കാനുള്ള പ്രപ്തി തനക്കുണ്ടെന്നും വൈറ്റ്ബോൾ ക്രിക്കറ്റ് കളിക്കാരനായി ചുരുങ്ങാനല്ല താൻ ആഗ്രഹിക്കുന്നതെന്നും 2024ൽ സഞ്ജു പറഞ്ഞിരുന്നു. പക്ഷേ സെലക്ടർമാർ സഞ്ജുവിൽ നിന്ന് മുഖം തിരിക്കുന്നത് തുടരുന്നു.
ജഗദീഷന്റെ ഡൊമസ്റ്റിക് കണക്കുകൾ
കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ജഗദീഷനായിരുന്നു. 2023-24 സീസണിൽ ഒൻപത് കളിയിൽ നിന്ന് 816 റൺസ് ആണ് ജഗദീഷൻ കണ്ടെത്തിയത്. 2024-25 സീസണിൽ എട്ട് രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് താരം നേടിയത് 674 റൺസും.
52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3372 റൺസ് ആണ് ഈ 29കാരന്റെ സമ്പാദ്യം. 10 സെഞ്ചുറിയും 14 അർധ ശതകവും ജഗദീഷൻ നേടി. ട്രിപ്പിൾ സെഞ്ചുറിയും ജഗദീഷന്റെ പേരിലുണ്ട്. ഓപ്പണർ ബാറ്ററാണ് താരം.
Read More: 77 പന്തിൽ 232 റൺസ്; 'കശ്മീരിന്റെ പൊള്ളാർഡ്'; തകർത്തടിച്ച് ആദിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.