/indian-express-malayalam/media/media_files/2025/02/10/3bFABZMcyIL8DOuL2Ifc.jpg)
ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫിയിൽ സെഞ്ചുറി നേടി സൽമാൻ നിസാർ : (കേരള ക്രിക്കറ്റ് അസോസിയേഷൻ)
കേരളത്തിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. 189-7 എന്ന നിലയിൽ കേരളം തകർന്ന് നിൽക്കുന്ന സമയം. കളി കേരളത്തിന്റെ കൈകളിൽ നിന്ന് നഷ്ടപ്പെട്ട് ക്വാർട്ടർ ഫൈനൽ സാധ്യതകൾ അവസാനിച്ചു എന്ന് തോന്നിച്ചിടത്താണ് സൽമാൻ നിസാർ രക്ഷകനായി അവതരിച്ചത്. 150 റൺസ് എടുത്ത് വാലറ്റത്തെ കൂട്ടുപിടിച്ച് സൽമാൻ പൊരുതി നിന്നു. ഇന്നിങ്സിനും 169 റൺസിനും ജയിച്ച് ബോണസ് പോയിന്റോടെയാണ് കേരളം സൽമാനറെ ഇന്നിങ്സിന്റെ ബലത്തിലാണ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്. ഇപ്പോഴിതാ ക്വാർട്ടറിലും സൽമാൻ കേരളത്തിന്റെ രക്ഷകനാവുന്നു.
280 റൺസായിരുന്നു ജമ്മുവിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ. ഇത് പിന്തുടർന്ന് ഇറങ്ങിയ കേരളത്തിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തി. 191-8ലേക്ക് വീണ് കേരളം ലീഡ് വഴങ്ങും എന്ന് പ്രതീക്ഷിച്ചു. ലീഡ് വഴങ്ങിയാൽ മത്സരം സമനിലയിലായാൽ അത് കേരളത്തിന് തിരിച്ചടിയാവുമായിരുന്നു. എന്നാൽ സൽമാൻ നിസാർ ഒരിക്കൽ കൂടി കേരളത്തിന്റെ രക്ഷകനായപ്പോൾ തലനാരിഴയ്ക്ക് കേരളം ലീഡ് വഴങ്ങുന്നത് ഒഴിവാക്കി.
കേരളം ഒന്നാം ഇന്നിങ്സിൽ ഓൾഔട്ട് ആവുമ്പോൾ ജമ്മുവിന് എതിരെ ഒരു റൺസിന്റെ ലീഡ്..172 പന്തുകൾ നേരിട്ട് 112 റൺസോടെ സൽമാൻ അപ്പോഴും പുറത്താവാതെ നിൽക്കു്നു. 12 ഫോറും നാല് സിക്സുമാണ് സൽമാന്റെ ബാറ്റിൽനിന്ന് വന്നത്. വാലറ്റത്തെ കൂട്ടുപിടിച്ച് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുന്നതിൽ നിന്ന് കേരളത്തെ സൽമാൻ രക്ഷിച്ചു.
ബേസിൽ ക്രീസിലെത്തുമ്പോൾ കേരളം 200-9 എന്ന നിലയിൽ
വാലറ്റത്ത് എം.ഡി.നിധീഷിനൊപ്പം ചേർന്ന് 54 റൺസ് കൂട്ടുകെട്ട് സൽമാൻ കണ്ടെത്തി. പിന്നാലെ പത്താം വിക്കറ്റിൽ ബേസിൽ തമ്പിക്കൊപ്പം നിന്ന് 81 റൺസിന്റെ കൂട്ടുകെട്ട്. ഈ പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് കേരളം ജമ്മുവിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നത്. നേരത്തെ സക്സേനയും അക്ഷയ് ചന്ദ്രനും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തിയതും കേരളത്തെ തുണച്ചിരുന്നു.
78 പന്തിൽ നിന്നാണ് സക്സേന 67 റൺസ് നേടിയത്. 11-3 എന്ന നിലയിലേക്ക് കേരളം തകർന്നപ്പോഴാണ് സക്സേനയും ഓപ്പണർ അക്ഷയ് ചന്ദ്രനും ചേർന്ന് മികച്ച കൂട്ടുകെട്ട് തീർത്തത്. ഇതിന്റെ ബലത്തിൽ കേരളത്തിന്റെ സ്കോർ 100 കടന്നു. എന്നാൽ 105 എന്ന സ്കോറിൽ നിൽക്കെ സക്സേനയേയും അക്ഷയ് ചന്ദ്രനേയും കേരളത്തിന് നഷ്ടമായി. ഒടുവിൽ 200-9 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ബേസിൽ തമ്പി ക്രീസിലേക്ക് വരുന്നത്. ബേസിൽ പുറതാവുമ്പോൾ കേരളത്തിന്റെ സ്കോർ 281. ജമ്മുവിന്റെ സ്കോറിനേക്കാൾ ഒരു റൺസ് കൂടുതൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us