/indian-express-malayalam/media/media_files/2025/04/17/aIvjtDZbgj5p2B965hfE.jpg)
കെഎൽ രാഹുൽ, സ്റ്റബ്സ് (എക്സ്പ്രസ് ഫോട്ടോ: പ്രവീൺ ഖന്ന)
RR vs DC IPL 2025: ഐപിഎൽ പതിനെട്ടാം സീസണിൽ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ വീണ് രാജസ്ഥാൻ റോൽസ്. സൂപ്പർ ഓവറിൽ 11 റൺസ് ആണ് രാജസ്ഥാൻ റോയൽസിന് കണ്ടെത്താനായത്. എന്നാൽ കെ എൽ രാഹുലും സ്റ്റബ്സും ചേർന്ന് സൂപ്പർ ഓവറിൽ രണ്ട് പന്ത് ശേഷിക്കെ ഡൽഹിക്കായി ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് മുൻപിൽ വെച്ച 188 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് സ്കോർ 188ൽ എത്തിച്ചത്.
അവസാനത്തെ ഓവറിൽ ഒൻപത് റൺസായിരുന്നു ഡൽഹി ഉയർത്തിയ 188 റൺസ് വിജയ ലക്ഷ്യം മറികടക്കാന രാജസ്ഥാൻ റോയൽസിന് വേണ്ടിയിരുന്നത്. ഹെറ്റ്മയറും ജുറെലുമായിരുന്നു ക്രീസിൽ. എന്നാൽ രാജസ്ഥാന് കണ്ടെത്താനായത് എട്ട് റൺസ്. അവസാന പന്തിൽ ജുറെൽ റൺഔട്ടാവുകയായിരുന്നു. ഇതോടെ സ്കോർ തുല്യമായതോടെ കളി സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പർ ഓവറിൽ ഹെറ്റ്മയറും പരാഗുമാണ് രാജസ്ഥാന് വേണ്ടി ഇറങ്ങിയത്. ഡൽഹിക്കായി പന്തെറിയാൻ എത്തിയത് മിച്ചൽ സ്റ്റാർക്കും. സ്റ്റാർക്കിനെതിരെ രണ്ടാമത്തെ പന്തിൽ ഹെറ്റ്മയർ ബൗണ്ടറി കണ്ടെത്തി. പിന്നാലെ സിംഗിളും. നാലാമത്തെ പന്തിൽ റിയാൻ പരാഗ് ബൗണ്ടറി നേടി. ഇത് നോബോളായിരുന്നു. ഫ്രീഹിറ്റിനുള്ള അവസരം ലഭിച്ചെങ്കിലും ഈ പന്തിൽ റിയാൻ പരാഗ് റൺഔട്ടായി. അഞ്ചാമത്തെ പന്തിൽ ഹെറ്റ്മയറും റൺഔട്ടായി. ഇതോടെ സൂപ്പർ ഓവറിലെ ആറ് പന്തും നേരിടുന്നതിന് മുൻപ് രാജസ്ഥാന്റെ രണ്ട് വിക്കറ്റും നഷ്ടമായി.
സന്ദീപ് ശർമയാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ ഡബിൾ ഓടിയെടുത്ത രാഹുൽ രണ്ടാമത്തെ പന്തിൽ ബൗണ്ടറി കണ്ടെത്തി. മൂന്നാമത്തെ പന്തിൽ സിംഗിൾ എടുത്ത് രാഹുൽ സ്ട്രൈക്ക് സ്റ്റബ്സിന് നൽകി. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി ഡൽഹിയെ സ്റ്റബ്സ് ജയിപ്പിച്ചു.
ഡൽഹി മുൻപിൽ വെച്ച 188 റൺസ് പിന്തുടർന്ന രാജസ്ഥാന് സഞ്ജുവും യശസ്വിയും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 19 പന്തിൽ നിന്ന് 31 റൺസ് എടുത്ത് നിൽക്കെ സഞ്ജു സാംസൺ റിട്ടയർഡ് ഹർട്ടായി. എന്നാൽ മറുവശത്ത് യശസ്വി അർധ ശതകം കണ്ടെത്തി. 37 പന്തിൽ നിന്ന് 51 റൺസ് ആണ് യശസ്വി നേടിയത്.
റിയാൻ പരാഗ് എട്ട് റൺസ് എടുത്ത് മടങ്ങി എങ്കിലും നിതീഷ് റാണ ഫോമിലേക്കെത്തിയ 28 പന്തിൽ നിന്ന് 51 റൺസ് എടുത്താണ് നിതീഷ് റാണ മടങ്ങിയത്. ധ്രുന് ജുറെൽ 17 പന്തിൽ നിന്ന് 26 റൺസ് എടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി അഭിഷേക് പൊരലിന്റേയും രാഹുലിന്റേയും സ്റ്റബ്സിന്റേയും അക്ഷർ പട്ടേലിന്റേയും ബാറ്റിങ്ങിന്റെ ബലത്തിലാണ് 188 എന്ന സ്കോർ കണ്ടെത്തിയത്.
Read More
- 111 റൺസ് പിന്തുടർന്ന കൊൽക്കത്ത ചാരമായി; ചരിത്രമെഴുതി പഞ്ചാബ്
- 55 പന്തിൽ 141; റെക്കോർഡുകൾ കടപുഴക്കി അഭിഷേക്; ഉദിച്ചുയർന്ന് ഹൈദരാബാദ്
- ബെംഗളൂരുവിന്റെ നെഞ്ചുപിളർത്തി മക്ലാരന്റെ ഗോൾ; ഐഎസ്എൽ കിരീടം മോഹൻ ബഗാന്
- മൂന്ന് വർഷമായി പ്രണയത്തിൽ? ആരാണ് മാഡി? യശസ്വിക്കായി പറന്നെത്തുന്ന യുവതി
- ഫിറ്റ്നസൊക്കെ എന്തിന്! ആവി പറക്കും മട്ടൻ ബിരിയാണി ആസ്വദിച്ച് പാക്കിസ്ഥാൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.