scorecardresearch

CSK vs PBKS: ചെപ്പോക്കിൽ നാണംകെട്ട് ധോണിയും സംഘവും; ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്

PBKS vs CSK IPL 2025: 13 പോയിന്റുമായി പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. സീസണിൽ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ മാറുകയും ചെയ്തു

PBKS vs CSK IPL 2025: 13 പോയിന്റുമായി പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. സീസണിൽ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ മാറുകയും ചെയ്തു

author-image
Sports Desk
New Update
Shreyas Iyer Against Chennai Super Kings

Shreyas Iyer Against Chennai Super Kings Photograph: (IPL, Instagram)

CSK vs PBKS IPL 2025: ഐപിഎൽ പതിനെട്ടാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേഓഫ് സാധ്യത അവസാനിച്ചു. ചെപ്പോക്കിൽ സാം കറാന്റെ അർധ ശതകത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുൻപിൽ വെച്ച 190 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ പഞ്ചാബ് കിങ്സ് മറികടന്നു. ഹാട്രിക് ഉൾപ്പെടെ ഒരോവറിൽ നാല് വിക്കറ്റ് പിഴുത ചഹൽ ആണ് ചെന്നൈയെ 200ന് മുകളിലേക്ക് സ്കോർ ഉയർത്തുന്നതിൽ നിന്ന് തടഞ്ഞത്. 

Advertisment

ചെന്നൈക്കെതിരായ ജയത്തോടെ 13 പോയിന്റുമായി പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. സീസണിൽ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ മാറുകയും ചെയ്തു. ചെപ്പോക്കിൽ സ്വന്തം കാണികളുടെ മുൻപിൽ വെച്ച് പ്ലേഓഫ് സാധ്യത അവസാനിച്ചു എന്നത് ചെന്നൈക്ക് ഇരട്ടി പ്രഹരമായി. 

ചെയ്സ് ചെയ്ത് ഇറങ്ങിയ പഞ്ചാബ് കിങ്സിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. എന്നാൽ 44 റൺസിൽ നിൽക്കെ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീണു. 23 റൺസ് എടുത്ത പ്രിയാൻഷ് ആര്യയെ ഖലീൽ അഹ്മദ് വീഴ്ത്തി. എന്നാൽ പ്രാഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ചേർന്ന് കൂട്ടുകെട്ടുയർത്തി. 

36 പന്തിൽ നിന്ന് 54 റൺസ് ആണ് പ്രാഭ്സിമ്രാൻ സിങ് കണ്ടെത്തിയത്. ശ്രേയസ് അയ്യർ 41 പന്തിൽ നിന്ന് 72 റൺസ് എടുത്തു. പിന്നാലെ ശശാന്ത് സിങ് 12 പന്തിൽ നിന്ന് 23 റൺസ് എടുത്ത് പഞ്ചാബിന്റെ ജയം വേഗത്തിലാക്കാൻ ശ്രമിച്ചു. ഇതിന് ഇടയിൽ പഞ്ചാബിന്റെ ഏതാനും വിക്കറ്റുകൾ വീഴ്ത്താൻ ചെന്നൈക്ക് സാധിച്ചെങ്കിലും വിജയ ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് തടയാനായില്ല.

Advertisment

Read More

Ms Dhoni IPL 2025 Punjab Kings Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: