scorecardresearch

ധോണിയുടെ മുന്നറിയിപ്പ്; 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് ലക്ഷ്യമിട്ടാൽ പ്രശ്നം ഇങ്ങനെ

MS Dhoni IPL 2025: മുതിർന്ന കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും പഠിക്കണം. കളി മനസിലാക്കണം. യുവ താരങ്ങൾക്കുള്ള ഉപദേശം ഇതാണ്, ധോണി പറയുന്നു.

MS Dhoni IPL 2025: മുതിർന്ന കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും പഠിക്കണം. കളി മനസിലാക്കണം. യുവ താരങ്ങൾക്കുള്ള ഉപദേശം ഇതാണ്, ധോണി പറയുന്നു.

author-image
Sports Desk
New Update
MS Dhoni, Vaibhav Suryavanshi

MS Dhoni, Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)

Vaibhav Suryavanshi and MS Dhoni: ധോണിയുടെ കാല് തൊട്ട് വണങ്ങുന്ന വൈഭവ് സൂര്യവൻഷിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ആരാധകരുടെ ഹൃദയം തൊട്ട് എത്തിയത്. ചെന്നൈ സൂപ്പർ കിങ്സിന് എതിരെ അർധ ശതകം കണ്ടെത്തിയാണ് വൈഭവ് സീസൺ അവസാനിപ്പിച്ചത്. പിന്നാലെ വൈഭവ് ഉൾപ്പെടെയുള്ള യുവ താരങ്ങൾക്ക് ഉപദേശവുമായി എത്തുകയാണ് ധോണി. 

Advertisment

"സ്ഥിരതയോടെ കളിക്കാനാണ് ശ്രമിക്കേണ്ടത്. 200ന് മുകളിൽ സ്ട്രൈക്ക്റേറ്റ് നിലനിർത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കിൽ സ്ഥിരത കണ്ടെത്തുക പ്രയാസമാണ്. ഏത് സമയത്തും സിക്സ് പറത്താൻ പ്രാപ്തരായവരാണ് അവർ. എന്നാൽ പ്രതീക്ഷകൾ ഉയരുമ്പോൾ അതിന്റെ സമ്മർദത്തിലാവരുത്. മുതിർന്ന കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും പഠിക്കണം. കളി മനസിലാക്കണം. യുവ താരങ്ങൾക്കുള്ള ഉപദേശം ഇതാണ്," ധോണി പറഞ്ഞു. 

ചെന്നൈ സൂപ്പർ കിങ്സിന് എതിരെ പക്വതയാർന്ന ഇന്നിങ്സ് ആണ് വൈഭവ് സൂര്യവൻഷിയിൽ നിന്ന് വന്നത്. 33 പന്തിൽ നിന്നാണ് വൈഭവ് നാല് ഫോറും നാല് സിക്സും പറത്തി 57 റൺസ് എടുത്തത്. 

Advertisment

സീസണിലെ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറിയും ചെന്നൈക്കെതിരെ അർധ ശതകവും നേടി വൈഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് താനെന്ന് പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ഐപിഎൽ സീസണിൽ ഏഴ് മത്സരങ്ങളാണ് വൈഭവ് കളിച്ചത്. നേടിയത് 252 റൺസ്. ബാറ്റിങ് ശരാശരി 36, സ്ട്രൈക്ക്റേറ്റ് 206.

വൈഭവിനൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ കൗമാര താരം ആയുഷ് മാത്രേയും രാജസ്ഥാനെതിരെ തിളങ്ങി. 20 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സും പറത്തി 43 റൺസ് ആണ് ആയുഷ് കണ്ടെത്തിയത്. 215 ആണ് സ്ട്രൈക്ക്റേറ്റ്. 

Read More

Ms Dhoni Vaibhav Suryavanshi IPL 2025 Chennai Super Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: