/indian-express-malayalam/media/media_files/2025/05/20/NVAECHgfCPQMmLh6y7Yn.jpg)
Vaibhav Suryavanshi, Sanju Samson Photograph: (IPL, Instagram)
RR vs CSK IPL 2025: ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ജയത്തോടെ സീസൺ അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ധോണിയുടെ തന്ത്രങ്ങൾക്ക് മുൻപിൽ പതറാതെ പതിനാലുകാരൻ വൈഭവ് സൂര്യവൻഷി അർധ ശതകം കണ്ടെത്തുകയും സഞ്ജു കരുതലോടെ ബാറ്റ് വീശുകയും ചെയ്തതോടെയാണ് രാജസ്ഥാൻ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജയം പിടിച്ചത്.
ചെന്നൈ സൂപ്പർ കിങ്സ് മുൻപിൽ വെച്ച 188 റൺസ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു. ചെയ്സ് ചെയ്ത് ഇറങ്ങിയ രാജസ്ഥാന് വേണ്ടി തുടക്കത്തിൽ വൈഭവിനെ ഒരറ്റത്ത് നിർത്തി യശസ്വി ആഞ്ഞടിച്ചു. 19 പന്തിൽ നിന്ന് 36 റൺസ് ആണ് യശസ്വി കണ്ടെത്തിയത്.
നൂർ അഹ്മദിനെ ബൗണ്ടറി കടത്തി അർധ ശതകം
യശസ്വി മടങ്ങിയതിന് പിന്നാലെ വൈഭവും സഞ്ജുവും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കി. പവർപ്ലേ കഴിഞ്ഞതിന് പിന്നാലെ വൈഭവ് ഗിയർ മാറ്റിക്കളിക്കുകയായിരുന്നു. 33 പന്തിൽ നിന്ന് നാല് ഫോറും നാല് സിക്സും പറത്തി 57 റൺസ് എടുത്താണ് വൈഭവ് മടങ്ങിയത്. 27 പന്തിലാണ് വൈഭവ് അർധ ശതകം കണ്ടെത്തിയത്. നൂർ അഹ്മദിനെ ബൗണ്ടറി കടത്തിയായിരുന്നു വൈഭവ് അർധ ശതകം ആഘോഷിച്ചത്.
സീസണിലെ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറിയും ചെന്നൈക്കെതിരെ അർധ ശതകവും നേടി വൈഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് താനെന്ന് പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ഐപിഎൽ സീസണിൽ ഏഴ് മത്സരങ്ങളാണ് വൈഭവ് കളിച്ചത്. നേടിയത് 252 റൺസ്. ബാറ്റിങ് ശരാശരി 36, സ്ട്രൈക്ക്റേറ്റ് 206.
സഞ്ജു സാംസൺ ചെന്നൈക്കെതിരെ 31 പന്തിൽ നിന്ന് 41 റൺസ് കണ്ടെത്തി. മൂന്ന് ഫോറും രണ്ട് സിക്സുമാണ് സഞ്ജുവിൽ നിന്ന് വന്നത്. റിയാൻ പരാഗ് നിരാശപ്പെടുത്തിയപ്പോൾ ധ്രുവ് ജുറെൽ 12 പന്തിൽ നിന്ന് 31 റൺസ് കണ്ടെത്തി രാജസ്ഥാൻ ജയം വേഗത്തിലാക്കി.
Read More
- ലക്നൗവിനെ പുറത്താക്കി ഹൈദരാബാദ്; ഒരു പ്ലേഓഫ് സ്ഥാനത്തിനായി ഇനി രണ്ട് ടീമുകൾ
- Rishabh Pant IPL: 27 കോടിയല്ലേ വെള്ളത്തിലായത്! കലിപ്പിച്ച് മടങ്ങിപ്പോയി സഞ്ജീവ് ഗോയങ്ക
- Punjab Kings IPL: ശ്രേയസിന് ലഭിക്കേണ്ട ക്രെഡിറ്റ് ഗംഭീർ തട്ടിയെടുത്തു; ദയയില്ലാതെ ഗാവസ്കർ
- 10 ലക്ഷത്തിന് മുംബൈയിൽ; സൂര്യയുടെ ആസ്തി എത്ര എന്നറിയുമോ? അമ്പരപ്പിക്കുന്ന ആഡംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.