/indian-express-malayalam/media/media_files/2025/01/30/SRkMDBhSvWBvwMF0qVQo.jpg)
ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി കൊറൂ Photograph: (എക്സ്)
മൂന്നാം മിനിറ്റിൽ ഗോൾ വഴങ്ങി സമ്മർദത്തിലേക്ക് വീണതിന് പിന്നാലെ 37ാം മിനിറ്റിൽ പത്ത് പേരായും ചുരുങ്ങി ചെന്നൈയിൻ എഫ്സി. ഡ്രിനിച്ചിനെ പുഷ് ചെയ്തതിന് ചെന്നൈ താരം വിൽമറിന് നേരെ റഫറി റെഡ് കാർഡ് കാണിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ കൊറുവിലൂടെ ലീഡ് 2-0 ആയി ഉയർത്തി ബ്ലാസ്റ്റേഴ്സ്. ഇതോടെ ചെന്നൈയുടെ തട്ടകത്തിൽ ഐഎസ്എൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയത്തിലേക്ക് എത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്സിന് മുൻപിൽ തെളിഞ്ഞു.
10 പേരായി ചുരുങ്ങിയതിന് ശേഷവും കളിയിലേക്ക് തിരിച്ചുവരൻ ചെന്നൈ ശ്രമിച്ചുകൊണ്ടിരുന്നു. 40ാം മിനിറ്റിൽ ചെന്നൈയ്ക്ക് മുൻപിൽ ഒരു ഗോൾ അവസരം തുറന്നിരുന്നു. ഫ്രീകിക്കിൽ നിന്ന് സമനില കണ്ടെത്താനായിരുന്നു സാധ്യത തെളിഞ്ഞത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക് ലൈൻ അപകടകരമായ ഫ്രീകിക്ക് ക്ലിയർ ചെയ്തു.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ കൊറോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് 2-0 ആയി ഉയർത്തിയത്. കൌണ്ടർ ആക്രമണത്തിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. പെപ്രയിലേക്കാണ് ആദ്യം ഇവിടെ പന്ത് എത്തിയത്. പെപ്ര ഷോട്ട് ഉതിർക്കാതെ ലൂണയിലേക്ക് പാസ് നൽകി. പിന്നാലെ ലൂണയിൽ നിന്ന് പന്ത് കൊറൂവിലേക്ക്. ഗോൾവലയുടെ ഇടത് മൂലയിലേക്ക് കൊറുവിന്റെ മികച്ച ഫിനിഷ് വന്നതോടെ ചെന്നൈ ആരാധകർ നിശബ്ദരായി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ചെന്നൈക്ക് മറ്റൊരു തിരിച്ചടിയും എത്തി. പരുക്കിനെ തുടർന്ന് ദിനലിയാനയ്ക്ക് കളിക്കളം വിടേണ്ടി വന്നു. ഫുൾ ബാക്കായി മന്ദർ റാവുവിനെയാണ് ചെന്നൈ പകരം ഇറക്കിയത്. നേരത്തെ മൂന്നാം മിനിറ്റിൽ വല കുലുക്കി സീസണിലെ ഏറ്റവും വേഗതയേറിയ ഗോൾ വലയിലാക്കിയ ജീമെനസ് തന്റെ ഗോൾ നേട്ടം പതിനൊന്നിലേക്ക് എത്തിച്ചു. ജിമെനെസിന്റെ ഫിനിഷിങ് മികവ് എത്ര മാത്രം എന്ന് വ്യക്തമാക്കുന്ന ഗോളായിരുന്നു അത്.
ആറാം മിനിറ്റിൽ സമനില പിടിക്കാൻ ഉറച്ച് ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റം വന്നു. മധ്യനിരയിൽ നിന്ന് ജോർദാൻ ഗിൽ ഇർഫാനിലേക്ക് പന്ത് എത്തിച്ചു. എന്നാൽ ഇർഫാന്റെ ക്രോസ് ഇന്റർസെപ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് അപകടം ഒഴിവാക്കി. എന്നാൽ ആദ്യ മിനിറ്റുകളിൽ ഫൈനൽ തേർഡിലേക്ക് കൊണ്ടുവന്ന് ചെന്നൈയിൻ ഭീഷണി സൃഷ്ടിച്ചു. പക്ഷെ നിർണായക ബ്ലോക്കുകളുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികവ് കാണിച്ചു.
12ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സി ഗോൾ കീപ്പർ നവാസിനൊപ്പം വൺ ഓൺ വൺ അവസരം വന്നെങ്കിലും ഫൈനൽ തേർഡിലേക്ക് മുന്നേറിയ ജിമെനെസിന് ലീഡ് ഉയർത്താൻ സാധിച്ചില്ല. 17ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സി താരം ഇർഫാനിൽ നിന്ന് വന്ന ഹെഡ്ഡർ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ സീസണിൽ ഏറെ പഴികേട്ട സച്ചിൻ സുരേഷിൽ നിന്ന് തകർപ്പൻ സേവ് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ആശ്വാസമായി.
Read More
- Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?
- Sanju Samson: സഞ്ജു സാംസൺ മധ്യനിരയിലേക്ക്? യുവ താരത്തെ ഓപ്പണറാക്കാൻ സാധ്യത
- Pakistan Cricket Team: നടിമാരെ വിടാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ; പറ്റില്ലെങ്കിൽ ബ്ലോക്ക് ചെയ്യട്ടേയെന്ന് ഷദബ്
- india Vs England Twenty20: ഹർദിക്കിന് വിശ്രമം? റിങ്കു തിരിച്ചെത്തിയേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.