/indian-express-malayalam/media/media_files/2025/09/21/suryakumar-yadav-india-vs-pakistan-asia-cup-2025-09-21-20-42-37.jpg)
Source: Screengrab
india Vs Pakistan Asia Cup: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിലും പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകില്ല എന്ന നിലപാട് തുടർന്ന് ഇന്ത്യൻ ടീം. സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അഘയും ടോസിന്റെ സമയം ഹസ്തദാനം നൽകുകയോ മുഖത്തേക്ക് നോക്കുകയോ ചെയ്തില്ല. ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനം പ്രതിഷേധത്തിന്റെ ഭാഗമായി പാക്കിസ്ഥാൻ ബഹിഷ്കരിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ടോസിന്റെ സമയവും മത്സരത്തിന് ശേഷവും പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ കളിക്കാർ ഗ്രൗണ്ട് വിടുകയും ഡ്രസ്സിങ് റൂമിന്റെ വാതിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Also Read: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
ഇതിനെതിരെ പാക്കിസ്ഥാൻ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ടോസിന്റെ സമയം ഇന്ത്യൻ ക്യാപ്റ്റന് ഹസ്തദാനം നൽകാൻ മുതിരേണ്ടതില്ല എന്ന് മാച്ച് റഫറി പൈക്രോഫ്റ്റ് പാക് നായകൻ സൽമാനോട് പറഞ്ഞതായി പാക്കിസ്ഥാൻ ആരോപിക്കുന്നു.
Also Read: 50 പന്തിൽ മന്ഥാനയുടെ സെഞ്ചുറി; തുടരെ രണ്ടാമത്തേത്; തൂക്കിയടിയിൽ തകർന്ന് റെക്കോർഡുകൾ
ഇന്ത്യക്കൊപ്പം നിൽക്കുന്ന പ്രവൃത്തിയാണ് മാച്ച് റഫറിയിൽ നിന്ന് ഉണ്ടായത് എന്ന് ആരോപിച്ച് ഇദ്ദേഹത്തെ മത്സരങ്ങളിൽ നിന്ന് മാറ്റണം എന്ന് പാക്കിസ്ഥാൻ നിലപാടെടുത്തു. എന്നാൽ പാക്കിസ്ഥാന്റെ ഭീഷണിക്ക് ഐസിസി വഴങ്ങിയില്ല. ഇന്നത്തെ മത്സരത്തിലും മാച്ച് റഫറി പൈക്രോഫ്റ്റ് തന്നെയാണ്.
Also Read: ആ ഒറ്റ ഷോട്ട് മതി സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാൻ; വിമർശനങ്ങൾ തള്ളി ഗാവസ്കർ
സൂപ്പർ ഫോർ പോരാട്ടത്തിൽ ടോസ് നേടിയ സൂര്യകുമാർ യാദവ് ബോളിങ് ആണ് തിരഞ്ഞെടുത്തത്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് പിന്നാലെ എന്തുകൊണ്ട് പാക് കളിക്കാർക്ക് ഹസ്തദാനം നൽകുന്നില്ല എന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസ്. മത്സരം ജയിച്ച് ഇന്ത്യൻ സൈന്യത്തെ സന്തോഷിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സ്പോർട്സ്മാൻഷിപ്പിന് അപ്പുറത്തും ചില കാര്യങ്ങൾ ഉണ്ട് എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്.
Read More: IND vs OMA; ഓഹ് മാൻ! ഇന്ത്യയെ വിരട്ടി; തല ഉയർത്തി ഒമാന്റെ മടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.