scorecardresearch

അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോൽവി

ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമായി

ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമായി

author-image
Sports Desk
New Update
adlaid test

ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോൽവി

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക്് തോൽവി.പത്ത് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് പരമ്പകൾ ഉള്ള ടെസ്റ്റിൽ നിലവിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ പരമ്പരകൾ വീത സ്വന്തമാക്കി. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമായി. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെടുന്നത്. 

Advertisment

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. 18 റൺസ് മാത്രം ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു. ഓസിസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 337 റൺസിനൊപ്പമെത്താൻ ഇന്ത്യക്ക് 29 റൺസ് കൂടി വേണമായിരുന്നു. മൂന്നാം ദിനമായ ഇന്ന് ഋഷഭ് പന്തിലായിരുന്നു പ്രതീക്ഷ. എന്നാൽ താരം തലേ ദിവസത്തെ സ്‌കോറിലേക്ക് ഒരു റൺ പോലും ചേർക്കാതെ മടങ്ങി. 28 റൺസായിരുന്നു പന്തിന്റെ സംഭവാന. പന്തിനെ സ്റ്റാർക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യൻ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.

പിന്നീട് ഇന്ത്യ ഇന്നിങ്സ് തോൽവി മുഖാമുഖം കണ്ട അവസ്ഥയിലായി. എന്നാൽ ഒരറ്റത്ത് നിതീഷ് കുമാർ റെഡി ഒന്നാം ഇന്നിങ്സിനു സമാനമായി ചെറുത്തു നിൽപ്പ് നടത്തിയത് രക്ഷയായി. ഇന്ത്യയുടെ ലീഡ് ഒൻപത് റൺസിൽ എത്തിയപ്പോഴാണ് താരം മടങ്ങിയത്. രണ്ടാം ഇന്നിങ്സിലും നിതീഷ് ടോപ് സ്‌കോററായി. ഒന്നാം ഇന്നിങ്സിലെ അതേ സ്‌കോറായ 42 റൺസ് തന്നെയാണ് താരം രണ്ടാം ഇന്നിങ്സിലും എടുത്തത്. 47 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതമാണ് ബാറ്റിങ്.

ആർ അശ്വിൻ (ഏഴ്), ഹർഷിത് റാണ (പൂജ്യം) എന്നിവർ ഒരു ചെറുത്തു നിൽപ്പും ഇല്ലാതെ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. പിന്നാലെ ഒരു സിക്സ് തൂക്കിയതിനു പിന്നാലെ നിതീഷും വീണതോടെ ഇന്ത്യയുടെ പ്രതിരോധം ഏതാണ്ട് അവസാനിച്ചു. മുഹമ്മദ് സിറാജിനെ (ഏഴ്) പുറത്താക്കി സ്‌കോട്ട് ബോളണ്ട് ഇന്ത്യൻ ഇന്നിങ്സിനു തിരശ്ശീലയിട്ടു. രണ്ട് റൺസുമായി ബുംറ പുറത്താകാതെ നിന്നു.

Read More

Advertisment
India Vs Australia test

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: