scorecardresearch

India Vs England: തകർത്തടിച്ച് ഹർദിക്കും ദുബെയും; ഇംഗ്ലണ്ടിന് 182 റൺസ് വിജയ ലക്ഷ്യം

മികച്ച സ്കോറിലേക്ക് ഇന്ത്യക്ക് എത്താനാവില്ല എന്ന് തോന്നിച്ചെങ്കിലും ഹർദിക്, ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് നാലാം ട്വന്റി20യിൽ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു

മികച്ച സ്കോറിലേക്ക് ഇന്ത്യക്ക് എത്താനാവില്ല എന്ന് തോന്നിച്ചെങ്കിലും ഹർദിക്, ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് നാലാം ട്വന്റി20യിൽ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു

author-image
Sports Desk
New Update
hardik pandya, shivam dube

ഹർദിക് പാണ്ഡ്യ, ശിവം ദുബെ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

പുനെ ട്വന്റി20യിൽ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും ഇംഗ്ലണ്ടിന് മുൻപിൽ 182 റൺസ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കണ്ടെത്താനായത്. 12-3 എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ഇതിന് ഇന്ത്യയെ സഹായിച്ചത് ഹർദിക്കിന്റേയും ദുബെയുടേയും അർധ ശതകം. 

Advertisment

10 ഓവറിൽ 79-5 എന്ന നിലയിലേക്ക് കുപ്പുകുത്തിയതോടെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ കണ്ടെത്താനാവില്ല എന്ന തോന്നൽ ഉദിച്ചിരുന്നു. എന്നാൽ ഹർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 28 പന്തിൽ നിന്ന് ഹർദിക് പാണ്ഡ്യ അർധ ശതകം കണ്ടെത്തി. 

വീണ്ടും സഞ്ജു സാംസണിന് പിഴച്ചു

സഞ്ജുവിന്റെ വിക്കറ്റാണ് പുനെയിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായത്. മാർക്ക് വുഡിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ സാഖിബ് മഹ്മൂദിന്റെ ഷോർട്ട് പിച്ച് ഡെലിവറിയിൽ സഞ്ജു വീണു. പരമ്പരയിൽ ഇത് തുടരെ നാലാം വട്ടമാണ് ഷോർട്ട് പിച്ച് പന്തിൽ സഞ്ജു പുറത്താവുന്നത്. സാഖിബ് മഹ്മൂദിന്റ ഷോർട്ട് ബോളിൽ സ്ക്വയർ ലെഗ്ഗിലൂടെ പന്ത് പറത്താനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ ഡീപ്പിൽ ബ്രൈഡന് ക്യാച്ച് നൽകി മടങ്ങി. 

മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് സഞ്ജു എടുത്തത്. തുടരെ നാലാം മത്സരത്തിലും ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞതിലൂടെ സഞ്ജുവിന് മേലുള്ള വിമർശനങ്ങൾ ഇനിയും ശക്തമാവും എന്നുറപ്പ്. ആദ്യ മൂന്ന് ട്വന്റി20യിലും ആർച്ചറാണ് സഞ്ജുവിനെ മടക്കിയത്. 

തുടരെ മടങ്ങി തിലകും സൂര്യയും

Advertisment

സഞ്ജു മടങ്ങിയതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ തിലക് വർമയെ സാഖിബ് ഗോൾഡൻ ഡക്കാക്കി. സഖിബിന്റെ ഫുള്ളർ ലെങ്ത് ഡെലിവറിയിൽ ഡീപ്പ് തേർഡിൽ ആർച്ചറിന് ക്യാച്ച് നൽകിയാണ് തിലക് മടങ്ങിയത്. അതേ ഓവറിലെ അവസാന പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും സാഖിബ് മടക്കി. 

നാല് പന്തിൽ നിന്ന് ഡക്കായാണ് സൂര്യ ഒരിക്കൽ കൂടി പരമ്പരയിൽ നിരാശപ്പെടുത്തി മടങ്ങിയത്. മിഡ് ഓൺ മിഡ് വിക്കറ്റ് ഗ്യാപ്പിലൂടെ ഷോട്ട് കളിക്കാനായിരുന്നു സൂര്യയുടെ ശ്രമം. എന്നാൽ പന്ത് ഷോർട്ട് മിഡിൽ ബ്രൈഡന്റെ കൈകളിലേക്ക് എത്തി. 

കൂട്ടുകെട്ടുയർത്തി റിങ്കുവും അഭിഷേകും

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും സാഖിബിനെ ആക്രമിച്ച് കളിക്കാനാണ് അഭിഷേക് ശ്രമിച്ചത്. നാലാം ഓവറിൽ സഖിബിനെ രണ്ട് വട്ടം അഭിഷേക് ബൌണ്ടറി കടത്തി. തുടക്കത്തിലേറ്റ തകർച്ചയിൽ നിന്ന് റിങ്കു സിങ്ങും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യയെ തിരികെ കയറ്റി. ഇതോടെ ഏഴ് ഓവറിൽ ഇന്ത്യൻ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53ലേക്ക് വന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് എത്തിയ റിങ്കു സിങ് ഇംഗ്ലണ്ട് ബോളർമാരെ പ്രഹരിച്ച് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 

19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് നിന്ന അഭിഷേകിനെ ആദിൽ റാഷിദ് മടക്കി. നാല് ഫോറം ഒരു സിക്സുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നത്. പിന്നാലെ റിങ്കു സിങ്ങിനെ ബ്രൈഡനും മടക്കി. 26 പന്തിൽ നിന്ന് 30 റൺസ് ആണ് റിങ്കു കണ്ടെത്തിയത്. എക്സ്രാ ബൌൺസോടെ എത്തിയ ബ്രൈഡന്റെ ഡെലിവറിയിൽ റിങ്കുവിന്റെ ടൈമിങ് തെറ്റി. ഡീപ്പ് തേർഡിൽ ആദിൽ റാഷിദ് റിങ്കുവിനെ കൈക്കലാക്കുകയായിരുന്നു. 

തകർത്തടിച്ച് ഹർദിക്കും ദുബെയും

റിങ്കു സിങ്ങും അഭിഷേകും ചേർ്ന് 45 റൺസ് ആണ് കണ്ടെത്തിയത്. പിന്നാലെ ഹർദിക്കും ശിവം ദുബെയും ചേർന്ന് 45 പന്തിൽ നിന്ന് 87 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. ഇതിൽ കൂടുതൽ റൺസും വന്നത് ഹർദിക്കിൽ നിന്നാണ്. എന്നാൽ ഒവെർടണിന്റെ പന്തിൽ എക്സ്ര്ടാ കവറിൽ ബട്ട്ലറിന് ക്യാച്ച് നൽകി അർധ ശതകം പിന്നിട്ടതിന് പിന്നാലെ ഹർദിക് മടങ്ങി. 30 പന്തിൽ നിന്ന് ഹർദിക് 53 റൺസ് കണ്ടെത്തിയപ്പോൾ താരത്തിന്റെ ബാറ്റിൽ നിന്ന് നാല് ഫോറും നാല് സിക്സും വന്നു. 

ഹർദിക് മടങ്ങിയതിന് ശേഷവും ശിവം ദുബെ തകർത്തടിച്ചു. 31 പന്തൽ നിന്നാണ് ശിവം ദുബെ അർധ ശതകം കണ്ടെത്തിയത്. അവസാന ഓവറിൽ അക്ഷർ പട്ടേലിന്റേയും അർഷ്ദീപ് സിങ്ങിന്റേയും വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ട. അഞ്ച് റൺസ് എടുത്ത അക്ഷറിനെ ഒവെർടൻ മടക്കിയപ്പോൾ അർഷ്ദീപിനെ ഫിൽ സോൾട്ട് റൺഔട്ടാക്കി. 

Read More

Rinku Singh Indian Cricket Team Indian Cricket Players india vs england Sanju Samson indian cricket Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: