scorecardresearch

Australia Vs South Africa: ലോർഡ്സിൽ ദക്ഷിണാഫ്രിക്കയുടെ വീരേതിഹാസം; ഒടുവിൽ ലോക കിരീടത്തിൽ പ്രോട്ടീസ് മുത്തം

Australia vs South Africa: തന്റെ കരിയറിലെ ക്ലാസിക് ഇന്നിങ്സുകളിലൊന്നുമായി സെഞ്ചുറിയോടെ മർക്രം ദക്ഷിണാഫ്രിക്കയുടെ കിരീട വരൾച്ച അവസാനിപ്പിച്ചിരിക്കുന്നു

Australia vs South Africa: തന്റെ കരിയറിലെ ക്ലാസിക് ഇന്നിങ്സുകളിലൊന്നുമായി സെഞ്ചുറിയോടെ മർക്രം ദക്ഷിണാഫ്രിക്കയുടെ കിരീട വരൾച്ച അവസാനിപ്പിച്ചിരിക്കുന്നു

author-image
Sports Desk
New Update
South Africa Win World Test Championship

South Africa Win World Test Championship Photograph: (X)

Australia Vs South Africa World Test Championship: ഐസിസി ടൂർണമെന്റുകളിലെ ദക്ഷിണാഫ്രിക്കയുടെ കണ്ണീർക്കഥകൾക്ക് ക്രിക്കറ്റിന്റെ മക്കയിൽ അവസാനം. 27 വർഷത്തെ കാത്തിരിപ്പിന് ശേഷം ദക്ഷിണാഫ്രിക്കയുടെ കൈകളിലേക്ക് ഒരു ഐസിസി കിരീടം എത്തിയിരിക്കുന്നു. ലോർഡ്സിൽ വീരേതിഹാസം എഴുതി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ചൂടി. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ബവുമയും കൂട്ടരും തോൽപ്പിച്ചത്. 

Advertisment

ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ എന്നും അലട്ടിയിരുന്ന ദുഖമായിരുന്നു ഐസിസി ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യക്കേടുകൾ. എന്നാൽ ഇത്തവണ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കി മർക്രം ബാറ്റ് വീശി. തന്റെ കരിയറിലെ ക്ലാസിക് ഇന്നിങ്സുകളിലൊന്നുമായി സെഞ്ചുറിയോടെ മർക്രം ദക്ഷിണാഫ്രിക്കയുടെ കിരീട വരൾച്ച അവസാനിപ്പിച്ചിരിക്കുന്നു. 

Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം

കിരീടത്തിൽ നിന്ന് ആറ് റൺസ് മാത്രം അകലെ നിൽക്കെയാണ് മർക്രമിനെ പുറത്താക്കാൻ ഓസ്ട്രേലിയക്കായത്. ഹെയ്സൽവുഡ് ആണ് ആ ഇതിഹാസ ഇന്നിങ്സിന് തിരശീലയിട്ടത്. 207 പന്തിൽ നിന്ന് 14 ബൗണ്ടറികളോടെയായിരുന്നു മർക്രത്തിന്റെ 136 റൺസ് ഇന്നിങ്സ്. 

Advertisment

Also Read: ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടിയുള്ള ക്യാച്ച് അഭ്യാസം ഇനി വിലപ്പോവില്ല; പുതിയ നിയമം

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നാലാം ദിനം മത്സരം തുടങ്ങുമ്പോൾ കിരീടത്തിലേക്ക് എത്താൻ 69 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ഓസ്ട്രേലിയക്ക് പ്രതീക്ഷ നൽകി ക്യാപ്റ്റൻ കമിൻസിന്റെ പ്രഹരം വന്നു. പേശിവലിവിനെ തുടർന്ന് പ്രയാസം നേരിട്ടിട്ടും ബാറ്റിങ് തുടർന്ന് ദക്ഷിണാഫ്രിക്കയെ കിരീടത്തിന് അരികിൽ എത്തിച്ച് നായകൻ ബവുമ മടങ്ങി. 

134 പന്തിൽ നിന്ന് 66 റൺസ് ആണ് ബവുമ കണ്ടെത്തിയത്. 43 പന്തിൽ നിന്ന് എട്ട് റൺസ് എടുത്ത സ്റ്റബ്സിനെ മിച്ചൽ സ്റ്റാർക്കും വീഴ്ത്തി. എന്നാൽ 27 വർഷത്തെ ഐസിസി കിരീടത്തിനായുള്ള ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിൽ നിന്ന് തടയാൻ ഓസ്ട്രേലിയൻ ബോളർമാർക്കായില്ല.

Also Read: എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 207 റൺസിന് പുറത്തായതോടെ 282 റൺസ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിലേക്ക് വിജയ ലക്ഷ്യമായി എത്തിയത്. മർക്രമിന്റെ ടെസ്റ്റ് കരിയറിലെ എട്ടാമത്തെ സെഞ്ചുറിയാണ് ഇത്. ഒരുപക്ഷെ മർക്രമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സെഞ്ചുറി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ നാലാം ഇന്നിങ്സിൽ ചെയ്സ് ചെയ്ത് സെഞ്ചുറിയുമായി ടീമിനെ ജയിപ്പിച്ചു കയറ്റിയതോടെ ലോർഡ്സിന്റെ ചരിത്രത്തിൽ മർക്രം തന്റെ പേരും എഴുതി ചേർത്തിരിക്കുന്നു.

32 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 119 റൺസ് ആണ് മൂന്നാം ദിനം അവസാന സെഷനിൽ മർക്രമും ബവുമയും ചേർന്ന് കണ്ടെത്തിയത്. ഈ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയെ ചരിത്ര ജയത്തിലേക്ക് എത്തിച്ചതും. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ പത്താം വിക്കറ്റിൽ ഹെയ്സൽവുഡും സ്റ്റാർക്കും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പും വെറുതെയായി. 

Read More: Australia Vs South Africa: 73-7ൽ നിന്ന് 207 തൊട്ട ഓസീസ് പൊരുതൽ; ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം 282 റൺസ് അകലെ

Australia South Africa Icc World Test Championship South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: