/indian-express-malayalam/media/media_files/2025/05/16/DWskm0FNkkciRNOPROEh.jpg)
ചിത്രം: എക്സ്
കടുവകുട്ടികളെ തൊട്ടും തലോടിയും കൊഞ്ചിക്കുന്ന രാജസ്ഥാൻ സ്വദേശിയായ യുവാവിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സവായ് മധോപൂരിനടുത്തുള്ള രന്തംബോർ ദേശീയോദ്യാനത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇത്. ദേശീയോദ്യാനത്തിലെ ഒരു വലിയ ജല വിതരണ പൈപ്പിനുള്ളിൽ ഒളിച്ചുകഴിഞ്ഞ കടുവകുട്ടികളെയാണ് യുവാവ് തൊടുകയും വീഡിയോ ചിത്രീകരിക്കുയും ചെയ്തത്.
വീഡിയോ വൈറലായതിനു പിന്നാലെ വ്യാപക വിമർശനവും ഇതിനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 27, 50, 51 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
राजस्थान के सवाई माधोपुर स्थित रणथंभौर टाइगर रिजर्व से एक चौंकाने वाला वीडियो सामने आया है, जिसमें एक व्यक्ति बाघिन के नन्हे शावकों के साथ खेलता नजर आ रहा है। वायरल हो रहे इस वीडियो में वह शख्स पाइप में छिपे तीन नवजात टाइगर क्यूब्स को न सिर्फ सहला रहा है, बल्कि पूरे घटनाक्रम को… pic.twitter.com/bx4gDDPW6O
— Panchayati Times (@panchayati_pt) May 16, 2025
ഫലോഡി റേഞ്ചിലെ ദേവ്പുര അണക്കെട്ടിന് സമീപമാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. T-2302 എന്ന പെൺകടുവയാണ് പൈപ്പിനുള്ളിൽ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, എങ്ങനെയാണ് ഇയാൾ കടുവകളുടെ അടുത്തേക്ക് എത്തിയതെന്ന് അന്വേഷിക്കുന്നതായും രന്തംബോർ ഡിഎഫ്ഒ രാമാനന്ദ് ഭാക്കർ പറഞ്ഞു.
കഴിഞ്ഞ മാസം, 7 വയസ്സുള്ള കുട്ടിയെയും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും രന്തംബോർ ദേശീയോദ്യാനത്തിൽ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കങ്കാട്ടി എന്ന കടുവയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഈ സംഭവങ്ങൾക്കു പിന്നാലെയാണ് യുവാവിന്റെ സാഹസം.
Read More
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു; വരനെ വിവാഹ വേദിയിലിട്ട് തല്ലിച്ചതച്ച് യുവതി; വീഡിയോ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
- 'ബാ... ഇവിടെ വന്ന് ഇരിക്കെന്നേ...,' കൊച്ചുമിടുക്കൻ വിളിച്ചയാളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us