scorecardresearch

പശുക്കടത്തുകാരെ വെടിവയ്ക്കാൻ ഉത്തരവിടും; നിഷ്കരുണം നടപടിയെന്ന് കർണാടക മന്ത്രി

പ്രതികൾ ആരായാലും അവർക്കെതിരെ നിഷ്കരുണം നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

പ്രതികൾ ആരായാലും അവർക്കെതിരെ നിഷ്കരുണം നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Cow, cow smuggler

പ്രതീകാത്മക ചിത്രം

കാർവാർ: ഉത്തര കന്നഡ ജില്ലയിൽ പശു മോഷണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റവാളികളെ റോഡിലോ പൊതു സ്ഥലത്തോ തന്നെ വെടിവച്ചിടുമെന്ന, വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി മങ്കൽ എസ്. വൈദ്യ. ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment

ഹൊന്നാവർ എന്ന സ്ഥലത്ത് ഗർഭിണിയായ പശുവിനെ അറുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. 'പശു മോഷണം വർഷങ്ങളായി നടക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നും ഒരു കാരണവശാലും സമാന സംഭവങ്ങൾ ഇനി ഉണ്ടാകരുതെന്നും പൊലീസ് സൂപ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണ്. ഞങ്ങൾ പശുവിനെ ആരാധിക്കുകയും സ്നേഹപൂർവ്വം പരിപാലിക്കുകയും ചെയ്യുന്നു. അതിന്റെ പാൽ കുടിച്ചാണ് ഞങ്ങൾ വളരുന്നത്,' മന്ത്രി പറഞ്ഞു.

ഇതിന് പിന്നിലുള്ളവർ ആരായാലും അവർക്കെതിരെ നിഷ്കരുണം നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ചില കേസുകളിൽ അറസ്റ്റ് നടന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തുടരുകയാണെങ്കിൽ, ഞാൻ ഇത് പറയുന്നത് തെറ്റായിരിക്കാം- പ്രതികളെ റോഡിലോ പൊതുയിടങ്ങലിലോവച്ച് വെടിവയ്ക്കും. ഇത്തരം ആളുകളെ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. ജോലി ചെയ്യുക, സമ്പാദിക്കുക, ഭക്ഷണം കഴിക്കുക. നമ്മുടെ ജില്ലയിൽ ആവശ്യത്തിന് ജോലികൾ ലഭ്യമാണ്,' മന്ത്രി പറഞ്ഞു.

ബിജെപി അധികാരത്തിലിരുന്നപ്പോഴും സമാന സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാർട്ടിയെ വിമർശിച്ച അദ്ദേഹം, അധികാരത്തിലിരുന്ന കാലത്ത് പ്രതിപക്ഷം വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു എന്നും പറഞ്ഞു.

Read More

Advertisment
Cow Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: