scorecardresearch

Waqf Amendment: വഖഫ് ഭേദഗതി; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് 7 ദിവസം സമയം

New Waqf Law: ഒരാഴ്ചക്കുള്ളിൽ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

New Waqf Law: ഒരാഴ്ചക്കുള്ളിൽ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

author-image
WebDesk
New Update
Supreme Court

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: വഖഫ് നിയമത്തിലെ ഭേദഗതികൾ പൂർണമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ച സമയം അനുവദിച്ചു. 

Advertisment

വഖഫ് വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ വഖഫ് ബോർഡുകളിലേക്കും കൗൺസിലുകളിലേക്കും നിയമനം നടത്തില്ലെന്നും വഖഫ് സ്വത്തുക്കളും വഖഫ് ബൈ യൂസര്‍ വസ്തുവകളും ഡീനോട്ടിഫൈ ചെയ്യില്ലെന്നും സുപ്രീം കോടതിക്ക് കേന്ദ്ര സര്‍ക്കാർ ഉറപ്പു നൽകി.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രേഖപ്പെടുത്തി. ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള  നിർദ്ദേശങൾ സുപ്രീം കോടതി ബുധനാഴ്ച തയ്യാറാക്കിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. 

Advertisment

തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിൻറെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 10 ഹർജികളാണ് സുപ്രീം കോടതി പട്ടികപ്പെടുത്തിയിരുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യാബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസ്ലുറഹീം, ആർജെഡി നേതാവ് മനോജ് കുമാർ ഝാ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.

Read More

Central Government Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: