scorecardresearch

Vijay Rally Stampede: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം ഉണ്ടായി മൂന്നാമത്തെ ദിവസമാണ് വിജയ്‌യുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വിശദീകരണം പുറത്തുവരുന്നത്

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം ഉണ്ടായി മൂന്നാമത്തെ ദിവസമാണ് വിജയ്‌യുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വിശദീകരണം പുറത്തുവരുന്നത്

author-image
WebDesk
New Update
vijay x

Vijay Rally Stampede Updates

Vijay Rally Stampede Updates: ചെന്നൈ: കരൂർ സംഭവത്തിൽ വിശദീകരണവുമായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

Advertisment

Also Read:കരുർ ദുരന്തം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

കരൂർ ദുരന്തത്തിൽ വേദന മാത്രമേ ഉള്ളുവെന്ന് വിജയ് പറഞ്ഞു. "എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു. വേദന മാത്രമേ ഉള്ളു. ജനങ്ങൾക്ക് മുഴുവൻ സത്യം അറിയാം"- വിജയ് വീഡിയോയിൽ പറയുന്നു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോയിലൂടെ പറയുന്നു. "മുഖ്യമന്ത്രി സർ...പ്രതികാരം ചെയ്യണമെങ്കിൽ എന്നോട് ചെയ്‌തോളു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെ"- വീഡിയോ സന്ദേശത്തിലൂടെ വിജയ് പറഞ്ഞു. 

Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ

Advertisment

ദുരത്തിന് പിന്നാലെ കരുരിലേക്ക് പോകാത്ത സംഭവത്തിലും വിജയ് വിശദീകരണവുമായി രംഗത്തെത്തി. "മറ്റൊരു പ്രശ്നം ഉണ്ടാകുമെന്നതിനാലാണ് ഞാൻ ആളുകളെ കാണാൻ കരൂരിലേക്ക് പോകാതിരുന്നത്. ജനങ്ങളുടെ സുരക്ഷ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന ആശയത്തോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രയും വേഗം എല്ലാ ആളുകളെയും കാണും"- വീഡിയോ സന്ദേശത്തിൽ പറയുന്നു. 

കരൂരിൽ ടിആർപി ഒരു തെറ്റും ചെയ്തിട്ടില്ല. ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം ഉണ്ടായി മൂന്നാമത്തെ ദിവസമാണ് വിജയ്‌യുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വിശദീകരണം പുറത്തുവരുന്നത്. 

Also Read:കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More: കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

Actor Vijay Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: