scorecardresearch

Vijay Rally Stampede: കരൂർ ദുരന്തം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിവരങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ചെന്ന് കാട്ടിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിവരങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ചെന്ന് കാട്ടിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്

author-image
WebDesk
New Update
vijay stampede87

Vijay Rally Stampede Updates

Vijay Rally Stampede Updates:ചെന്നൈ: കരൂർ ദുരന്തത്തിൽ കൂടുതൽ അറസ്റ്റുമായി തമിഴ്‌നാട് പോലീസ്. ദുരന്തത്തിന് പിന്നാലെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബറെ ചൊവ്വാഴ്ച തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബർ ഫെലിക്‌സ് ജെറാൾഡിനെയാണ് നുങ്കമ്പാക്കത്തെ വീട്ടിൽ നിന്ന് തമിഴ്‌നാട് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

Advertisment

Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ

ഫെലിക്‌സിന്റെ വീഡിയോകളിൽ ഒന്ന് യൂട്യൂബിൽ 24 മണിക്കൂറിൽ ഒരു ദശലക്ഷത്തിലധികം വ്യൂസ് നേടിയിരുന്നു. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിവരങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ചെന്ന് കാട്ടിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സമാന സംഭവത്തിൽ രണ്ട് ടിവികെ പ്രവർത്തകരെയും ഒരു ബിജെപി പ്രവർത്തകനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

അതേസമയം, സംഘാടകർക്കെതിരെയുള്ള കേസിലും കൂടുതൽ അറസ്റ്റുകൾ തുടരുകയാണ്. ചൊവ്വാഴ്ച ടിവികെയുടെ പ്രാദേശിക നേതാവായ പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കഴിഞ്ഞ ദിവസം ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിരിക്കുകയാണ്. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. അതേസമയം ദുരന്തത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവായ വില്ലുപുരം സ്വദേശി വി അയ്യപ്പൻ ആത്മഹത്യ ചെയ്തു.

Advertisment

Also Read:കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.

Also Read:കരൂർ ദുരന്തം; മരണം 40 ആയി; സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More: കരുർ ദുരന്തം; വിജയ്‌യുടെ വീടിന് കർശന സുരക്ഷ ഏർപ്പെടുത്തി പോലീസ്

Actor Vijay Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: