/indian-express-malayalam/media/media_files/2025/07/17/air-india-crash1-2025-07-17-17-17-28.jpg)
Ahmedabad Plane Crash Report Updates
Ahmedabad Plane Crash Report Updates:ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. ലണ്ടനിലേക്കുള്ള യാത്രയ്ക്ക് മുൻപ് ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടയിലാണ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതെന്ന് വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെത്തിയ വിമാനത്തിന് സ്‌റ്റെബിലൈസർ പൊസിഷൻ ട്രാൻസ് ഡ്യസറിൽ തകരാർ രേഖപ്പെടുത്തിയിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയരുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനം പറത്തിയ ഒരു പൈലറ്റ് സ്റ്റെബിലൈസർ പൊസിഷൻ ട്രാൻസ്ഡ്യൂസർ തകരാർ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ
വിമാനത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനം നിയന്ത്രിക്കുന്ന ഒരു സെൻസറാണ് സ്റ്റെബിലൈസർ പൊസിഷൻ ട്രാൻസ്ഡ്യൂസർ. ഈ തകരാർ ഇന്ധന കട്ട്-ഓഫ് സിഗ്നൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നു.
വിമാന അപകടത്തിന് കാരണം എൻജിൻ കൺട്രോൾ യൂണിറ്റ് തകരാറിലായതാണോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ( എഎഐബി) അന്വേഷണത്തിൽ ഇലക്ട്രിക്കൽ, സോഫ്‌റ്റ്വെയർ തകരാറുകൾ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ധന സ്വിച്ചുകൾ സ്വയം കട്ട് ഓഫ് ആകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
Also Read:വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.
അതേസമയം, വിമാനത്തിന് മുമ്പ് രണ്ട് നിർണ്ണായക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ഡിസംബറിൽ വൈദ്യുത തകരാറിനെ തുടർന്ന് സർവീസ് റദ്ദാക്കിയിരുന്നു. 2015ൽ ക്യാബിൻ എയർ കംപ്രസ്സർ (സി.എ.സി) കാരണം അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. അപകടത്തിനു മുൻപ് മൂന്ന് ആഴ്ചക്കിടെ വിമനത്തിനു രണ്ടു തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ധന സംവിധാനത്തിലെ തകരാറുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ജൂൺ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
Also Read:അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ
ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനിൽ നഴ്‌സുമായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു.
Read More
എയർ ഇന്ത്യ വിമാനത്തിന് സംഭവിച്ചതെന്ത് ? എന്താണ് ഓരോ സെക്കൻഡിലും നടന്നത് ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.