/indian-express-malayalam/media/media_files/2025/07/12/air-india-plane-crash1-2025-07-12-13-37-05.jpg)
അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനം
Air india Plane Crash Report: 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിംങ് 787 ഡ്രീംലൈനർ വിമാനം എങ്ങനെ അപകടത്തിൽപ്പെട്ടെന്ന് സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചിന്റെ പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read:എയർ ഇന്ത്യ വിമാനാപകടം; അന്വേഷണ റിപ്പോർട്ടിനെ പിന്തുണ്‌യക്കുന്നു: ബോയിംങ് വിമാനകമ്പനി
എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ച് ഓണായി കിടന്നാൽ റൺ എന്നാണ് കാട്ടേണ്ടിയിരുന്നത്. എന്നാൽ ഇത് കട്ട് ഓഫ് എന്നാണ് കിടന്നിരുന്നത്. അതിനർത്ഥം ഈ സ്വിച്ചുകൾ ഓഫായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിമാനം യാത്ര തുടങ്ങി ഓരോ സെക്കൻഡിലും എന്താണ് സംഭവിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാം.
രാവിലെ 11:17: എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ന്യൂഡൽഹിയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു
- ഉച്ചയ്ക്ക് 1:18:38: വിമാനം ലണ്ടനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നു
- ഉച്ചയ്ക്ക് 1:25:15: ക്രൂ ടാക്‌സി ക്ലിയറൻസിന് അഭ്യർത്ഥിക്കുന്നു. റൺവേ 23ലൂടെ വിമാനം ഓടി തുടങ്ങി
- ഉച്ചയ്ക്ക് 1:32:03: വിമാനം ഗ്രൗണ്ട് കൺട്രോളിൽ നിന്ന് ടവർ കൺട്രോളിലേക്ക് മാറ്റി.
- ഉച്ചയ്ക്ക് 1:37:33: ടേക്ക്ഓഫ് ക്ലിയറൻസ് ലഭിക്കുന്നു
- ഉച്ചയ്ക്ക് 1:37:37: വിമാനം ടേക്ക്ഓഫ് റോൾ ആരംഭിക്കുന്നു.
- ഉച്ചയ്ക്ക് 1:38:39: വിമാനം മുകളിലേക്ക് പറക്കാൻ തുടങ്ങുന്നു. ലിഫ്റ്റ് ഓഫിന് അനുസൃതമായി എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറുന്നു
- 1:38:42 : വിമാനം പരമാവധി 180 നോട്ട് വേഗതയിൽ എത്തി. തൊട്ടുപിന്നാലെ, എഞ്ചിൻ ഒന്നും രണ്ടും ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ രണ്ണിൽ നിന്ന് കട്ട് ഓഫ് സ്ഥാനങ്ങളിലേക്ക് മാറുന്നു. ഒന്നിനുപുറകെ ഒന്നായി ഒരു സെക്കൻഡ് ഇടവേളയോടെ. എഞ്ചിനലേക്കുള്ള ഇന്ധനം നിലയ്ക്കുന്നു.
കോക്ക്പിറ്റ് ശബ്ദ റെക്കോർഡിംഗുകൾ പ്രകാരം ഈ സമയം പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് കട്ട് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. മറ്റേ പൈലറ്റ് താൻ അങ്ങനെ ചെയ്തില്ലെന്ന് മറുപടി നൽകി.
വിമാനം പറന്നുയരുന്നതിന് തൊട്ടുപിന്നാലെ, റാം എയർ ടർബൈൻ വിന്യസിക്കുന്നത് വിമാനത്താവള സിസിടിവി ദൃശ്യങ്ങളിൽ കാണാം.വിമാനത്താവളത്തിന്റെ ചുറ്റളവ് മതിൽ കടക്കുന്നതിന് മുമ്പ് വിമാനത്തിന്റെ ഉയരം നഷ്ടപ്പെടാൻ തുടങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
- ഉച്ചയ്ക്ക് 1:38:47: രണ്ട് എഞ്ചിനുകളും നിഷ്‌ക്രിയ വേഗതയ്ക്ക് താഴെയായി. ഹൈഡ്രോളിക് പമ്പ് ഹൈഡ്രോളിക് പവർ നൽകാൻ തുടങ്ങുന്നു.
- ഉച്ചയ്ക്ക് 1:38:52: എഞ്ചിൻ ഒന്നിന്റെ ഇന്ധന ഇന്ധന സ്വിച്ച് കട്ട ഓഫിൽ നിന്ന് റണ്ണിലേക്ക് മാറ്റി
- ഉച്ചയ്ക്ക് 1:38:56: എഞ്ചിൻ രണ്ടിന്റെ സ്വിച്ചും റണ്ണിലേക്ക് മാറ്റി
- 1:39:05: പൈലറ്റുമാരിൽ ഒരാൾ ഒരു ദുരന്ത കോൾ മെയ്‌ഡേ പുറപ്പെടുവിക്കുന്നു
- 1:39:11: വിമാനത്തിൽ നിന്നുള്ള ഡാറ്റ റെക്കോർഡിംഗ് നിർത്തുന്നു.
Also Read:അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ പരിശോധിച്ചു തുടങ്ങി
എഞ്ചിൻ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും 'റൺ' പൊസിഷനിലേക്ക് മാറ്റിയെങ്കിലും എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
Read More
ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചു: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.