scorecardresearch

Ahmedabad Plane Crash: ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ

ജൂലൈ 21 നകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

ജൂലൈ 21 നകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

author-image
WebDesk
New Update
Ahmedabad Plane Crash Report

ഫയൽ ഫൊട്ടോ

Ahmedabad Plane Crash Report Updates:ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന്റെ വാണിജ്യ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം പരിശോധിക്കാൻ ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിയന്ത്രണ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. ജൂലൈ 21 നകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Advertisment

ജൂണിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നുവീണത് ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചത് മൂലമാണെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Also Read: വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സിഇഒ

സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുമുണ്ട്. സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു. 

Advertisment

Also Read: അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരുടെ മേൽ കുറ്റം കെട്ടിവെയ്ക്കാൻ ശ്രമം:പൈലറ്റ്സ് അസോസിയേഷൻ

അതേസമയം, അപകടത്തിൽപ്പെട്ട ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ഇന്ന് പ്രതികരിച്ചു. എല്ലാ അറ്റകുറ്റ പണികളും പൂർത്തിയാക്കിയാണ് വിമാനം സർവ്വീസ് നടത്തിയിരുന്നതെന്ന് കാംബെൽ വിൽസൺ പ്രസ്താവനയിൽ പറഞ്ഞു.

Also Read:വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തിൽ നിഗമനത്തിൽ എത്തരുതെന്ന് വിദഗ്ധർ; ഇനിയും ചോദ്യങ്ങളുണ്ട്

പൈലറ്റുമാരുടെ മാനസികാരോഗ്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ സിഇഒ വ്യക്തമാക്കി. പൈലറ്റുമാർ പ്രീ-ഫ്‌ളൈറ്റ് ബ്രീത്ത് അനലൈസർ പാസായിരുന്നു. ഇരുവരുടെയും ആരോഗ്യനിലയിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കംബെൽ വിൽസൺ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളിൽ എത്തിചേരാൻ പാടില്ലെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കാംബെൽ വിൽസൺ കൂട്ടിചേർത്തു.

Read More:എയർഇന്ത്യ വിമാനാപകടം; പൈലറ്റുമാർ അവസാനം സംസാരിച്ചത് ഇന്ധന സ്വിച്ചുകൾ ഓഫായതിനെപ്പറ്റി

Plane Crash Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: