/indian-express-malayalam/media/media_files/2025/07/13/ahmedabad-plane-crash-pilot-2025-07-13-07-49-25.jpg)
പൈലറ്റ് സുമീത് സബർവാൾ, സഹപൈലറ്റ് ക്ലൈവ് കുന്ദർ
Ahmedabad Plane Crash Report Updates: ഡൽഹി: ജൂൺ 12- ന് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. അപകടത്തിനു തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ സംസാരിച്ചതും എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ച് ഓഫായതിനെപ്പറ്റിയുമാണ് അന്വേഷണ റിപ്പോർട്ട്. അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള പ്രാഥമിക കാരണമാകാം ഇതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ രേഖപ്പെടുത്തിയ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്നതിനുള്ള സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാർ തമ്മിലെ സംഭാഷണം.സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു.
Also Read: എയർഇന്ത്യ വിമാനാപകടം; പൈലറ്റുമാർ അവസാനം സംസാരിച്ചത് ഇന്ധന സ്വിച്ചുകൾ ഓഫായതിനെപ്പറ്റി
കണ്ടെത്തലുകൾ മനുഷ്യ പിഴവുകളുടെ സൂചനയായി വ്യാഖ്യാനിക്കുമ്പോൾ, പ്രാഥമിക റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കി ഒരു നിഗമനത്തിലെത്തുന്നത് വളരെ അകാലമാണെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നത്. റിപ്പോർട്ട് ചില പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ടെങ്കിലും, സൂക്ഷ്മമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിഷയത്തിൽ എടുത്തുചാടി നിഗമനങ്ങളിൽ എത്തരുതെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ റാം മോഹൻ നായിഡു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നതോ ഏതെങ്കിലും നിഗമനത്തിലെത്തുന്നതോ ഉചിതമല്ലെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു.
Also Read:എയർ ഇന്ത്യ വിമാനത്തിന് സംഭവിച്ചതെന്ത് ? എന്താണ് ഓരോ സെക്കൻഡിലും നടന്നത് ?
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ കട്ട്-ഓഫ് മോഡിലേക്ക് പോയി എന്ന പ്രാഥമിക കണ്ടെത്തൽ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന്, വിമാനാപകടം അന്വേഷക്കുന്ന മുൻ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 'അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇപ്പോൾ ഏറ്റവും സാധ്യതയുള്ള കാരണമുണ്ട്. എങ്ങനെ അപകടം ഉണ്ടായെന്നും എന്തുകൊണ്ട് സംഭവിച്ചെന്നും കണ്ടെത്താൻ അവർ അന്വേഷിക്കണം. അന്തിമ അന്വേഷണ റിപ്പോർട്ടിൽ ഉത്തരം നൽകേണ്ട പ്രധാന ചോദ്യങ്ങളാണിവ. യഥാർത്ഥ അന്വേഷണം ഇപ്പോഴാണ് ആരംഭിച്ചത്,' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വിച്ചുകൾ ആകസ്മികമായി ഓഫാകുന്നത് സാധ്യമല്ലെന്നാണ് വിലയിരുത്തൽ. സ്പ്രിംഗ്-ലോഡഡ് സ്വിച്ചുകളിൽ, അവയെ സംരക്ഷിക്കാൻ ഇരുവശത്തും ബ്രാക്കറ്റുകളുണ്ട്. കൂടാതെ ഒരു സ്റ്റോപ്പ് ലോക്ക് സംവിധാനവുമുണ്ട്. ഇത് പൈലറ്റുമാർക്ക് സ്വിച്ച് മുകളിലേക്ക് ഉയർത്തുന്നതിന് മുമ്പ് അതിന്റെ രണ്ട് സ്ഥാനങ്ങളായ റൺ, കട്ട്-ഓഫ് എന്നിവയിൽ ഒന്നിലേക്ക് നീക്കേണ്ടതുണ്ട്.
Also Read:എയർ ഇന്ത്യ വിമാനാപകടം; അന്വേഷണ റിപ്പോർട്ടിനെ പിന്തുണ്‌യക്കുന്നു: ബോയിംങ് വിമാനകമ്പനി
ജൂൺ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബിജെ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Read More
ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചു: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.