/indian-express-malayalam/media/media_files/2025/05/23/NxgiBr7Ae6UQV0FZsGLU.jpg)
Source: Freepik
വാഷിങ്ടൺ: ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള സർട്ടിഫിക്കേഷൻ ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി റദ്ദാക്കി. പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നും നിലവിലുള്ള വിദ്യാർത്ഥികളെ മറ്റ് സർവകലാശാലകളിലേക്ക് സ്ഥലം മാറ്റണമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി എൽ നോമിന്റെ ഉത്തരവിൽ പറയുന്നു. അതല്ലെങ്കിൽ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടി സർവകലാശാലയിലെ നല്ലൊരു ശതമാനം വിദ്യാർത്ഥികളെയും ബാധിക്കും. സർവകലാശാലയിൽ പഠിക്കുന്ന ഏകദേശം 27 ശതമാനം വിദ്യാർത്ഥികളും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവരാണ്. ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഹാർവാർഡ് വക്താവ് ജേസൺ ന്യൂട്ടൺ പറഞ്ഞു. 14 ലധികം രാജ്യങ്ങളിൽനിന്നുള്ള വിദേശ വിദ്യാർത്ഥി സമൂഹത്തെ സംരക്ഷിക്കാൻ സർവകലാശാല എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു. 2024–25 അധ്യയന വർഷത്തിൽ ഹാർവാർഡിൽ പ്രവേശനം നേടിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 6,793 ആയിരുന്നു.
നേരത്തെ, ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവാഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു. ഹാർവാഡ് സർവകലാശാലയ്‌ക്കു നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാനുള്ള നടപടിയും യുഎസ് സർക്കാർ തുടങ്ങിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us