scorecardresearch

പൊട്ടിത്തെറിയിൽ ഞെട്ടിത്തരിച്ചോടുന്ന ആളുകൾ, ആളിപ്പടരുന്ന തീ; രാമേശ്വരം കഫേയിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ

സ്‌ഫോടനം നടന്ന് നിമിഷങ്ങൾക്കകം തീ ആളിപ്പടരുന്നതും അവിടമാകെ പുക കൊണ്ട് നിറയുന്നതും വീഡിയോയിൽ കാണാം

സ്‌ഫോടനം നടന്ന് നിമിഷങ്ങൾക്കകം തീ ആളിപ്പടരുന്നതും അവിടമാകെ പുക കൊണ്ട് നിറയുന്നതും വീഡിയോയിൽ കാണാം

author-image
WebDesk
New Update
Rameshvaram Cafe

ബംഗളൂരു: നഗരത്തിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ നടന്നത് സ്ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ സ്ഥിരീകരിച്ചതോടെ വിഷയം ഗൗരവമേറിയതായി മാറിയിരിക്കുകയാണ്. സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. രാജ്യത്തിന്റെ ഐ ടി തലസ്ഥാനം എന്നറിയപ്പെടുന്ന ബംഗളൂരുവിൽ നടന്നത് ഒരു ഐഇഡി സ്ഫോടനം ആണെന്ന് സംശയിക്കുന്നുണ്ട്. അപ്രതീക്ഷിതമായി കഫേയിൽ നടന്ന സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

Advertisment

കിഴക്കൻ ബെംഗളൂരുവിലെ തിരക്കേറിയ കഫേയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌ഫോടനം നടന്നത്. വീഡിയോയിൽ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് കഫേയിലെത്തിയആളുകളും ജീവനക്കാരും അഭയത്തിനായി നെട്ടോട്ടമോടുന്നത് കാണാം. സ്‌ഫോടനം നടന്ന് നിമിഷങ്ങൾക്കകം തീ ആളിപ്പടരുന്നതും അവിടമാകെ പുക കൊണ്ട് നിറയുന്നതും കാണാം. 40 ശതമാനത്തിലധികം പൊള്ളലേറ്റ ഒരു സ്ത്രീ സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ ഒരു വശത്തായി കിടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കഫേയ്ക്കുള്ളിൽ ചിലർ ഫോൺ വിളിക്കുന്നതിനിടയിൽ ആശയക്കുഴപ്പത്തിലായി നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് കണ്ടതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.“ഇത് ഉയർന്ന തീവ്രതയുള്ള സ്‌ഫോടനമല്ലെങ്കിലും, ഗൗരവകരമായി കാണേണ്ടത് തന്നെയാണ്”
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ വ്യക്തമാക്കി. 

Advertisment

സ്ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ രണ്ട് ജീവനക്കാരും ഏഴ് ഉപഭോക്താക്കളുമുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.

Read More

Blast Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: