/indian-express-malayalam/media/media_files/SC8XIw44kMBXkzL9eAQx.jpg)
(ഫയൽ ചിത്രം)
ഡൽഹി: ചൈനയിൽ വര്‍ദ്ധിച്ചു വരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നിൽകി കേന്ദ്ര സര്‍ക്കാർ. കഴിഞ്ഞ വർഷം ഡിസംബറോടെ ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. എന്നാൽ രാജ്യം ശൈത്യകാലത്തിലേക്ക് പ്രവശിച്ച സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ്, ഇത്തരം രോഗങ്ങളെ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ആഴ്ചകളിൽ വടക്കൻ ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് കണക്കിലെടുത്ത്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൂട്ടി തീരുമാനിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന ഇൻഫ്ലുവൻസയും, ശൈത്യകാലവും കണക്കിലെടുത്താണ് ഈ നീക്കം. ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ന്യൂമോണിയ കേസുകള്‍ നിരീക്ഷിക്കണം, ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖം, കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ തുടങ്ങിയ കേസുകള്‍ നിരീക്ഷിച്ച് കൊണ്ടേയിരിക്കണം, തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര-ഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടവും പ്രശംസനീയമാണ്. കുട്ടികളിൽ കാണപ്പെടുന്ന ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചൈനയുമായി ചർച്ച നടത്തിയിരുന്നു.
Read More News Here
- കുസാറ്റ് ദുരന്തം: ടെക് ഫെസ്റ്റിനിടെ തിരക്കില്‍പ്പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു
- ഞാന്‍ പ്രോഗ്രാമിന് പുറപ്പെടും മുന്‍പ് തന്നെ സംഭവിച്ചു, ദൗര്‍ഭാഗ്യകരം; ഹൃദയം തകരുന്നു എന്ന് ഗായിക നികിത ഗാന്ധി
- ഉറ്റകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ; മഴ പെയ്തതല്ല അപകട കാരണമെന്നും ദൃക്സാക്ഷികൾ
- "കൊച്ചിന്റെ മുഖം കണ്ടാലറിയാത്ത വിധമാരുന്നു"; ഞെട്ടൽ വിട്ടുമാറാതെ സാറയുടെ ബന്ധുക്കളും നാട്ടുകാരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.