scorecardresearch

സ്വാതി മലിവാളിനെ കേജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപി; എല്ലാം ഗൂഢാലോചനയുടെ ഭാഗമെന്ന് ആം ആദ്മി

സ്വാതി മലിവാളിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചതിന് പിന്നിൽ ബിജെപിയാണെന്നും ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി

സ്വാതി മലിവാളിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചതിന് പിന്നിൽ ബിജെപിയാണെന്നും ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി

author-image
WebDesk
New Update
Maliwal Swati

ഇന്ന് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ മലിവാളിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതായും അതിഷി പറഞ്ഞു

ഡൽഹി: ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനുമെതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സ്വാതി മലിവാൾ കേസെന്ന് ആം ആദ്മി പാർട്ടി. എഎപി രാജ്യസഭാ എ.പിയായ സ്വാതി മലിവാളിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചതിന് പിന്നിൽ ബിജെപിയാണെന്നും ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ആരോപിച്ചു. 

Advertisment

ആം ആദ്മി പാർട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാതി മലിവാളിനെ മെയ് 13 ന് കെജ്‌രിവാളിന്റെ വീട്ടിലേക്ക് അയച്ചതെന്ന് അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ മലിവാളിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതായും അതിഷി പറഞ്ഞു. എഫ്ഐആറിൽ, മലിവാളിനെ ബിഭവ് കുമാർ ക്രൂരമായി മർദ്ദിച്ചതായാണ് പറഞ്ഞിരിക്കുന്നത്. സ്വാതിയുടെ വസ്ത്രങ്ങൾ കീറിയതായും അവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾക്ക് വിരുദ്ധമായ വീഡിയോയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ അവർക്ക് ഈ പറയുന്ന കാര്യങ്ങലൊന്നും തന്നെ സംഭവിച്ചിട്ടില്ല”അതിഷി കൂട്ടിച്ചേർത്തു.

അരവിന്ദ് കെജ്‌രിവാളിന്റെ പിഎസ്  ബിഭവ് കുമാർ എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ ഉന്നയിച്ച ആക്രമണ ആരോപണങ്ങൾക്കിടെ, തെളിവുകൾ ശേഖരിക്കുന്നതിനും സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ഡൽഹി പോലീസും ഫോറൻസിക് സംഘവും വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലെത്തി. വടക്കൻ ഡൽഹിയിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് തന്നെ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് മലിവാൾ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്.  അഡീഷണൽ സിപി (സ്പെഷ്യൽ സെൽ) പ്രമോദ് ഖുശ്‌വാഹയും അഡീഷണൽ ഡിസിപി (നോർത്ത്) അഞ്ജിത ചെപ്യാലയും മിന്റോ റോഡിലെ വസതിയിലെത്തിയാണ് മലിവാളിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വാതിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് കേസിലെ എഫ്ഐആർ ഫയൽ ചെയ്തു. 

എഫ്ഐആർ പ്രകാരം, മെയ് 13 ന്, മലിവാൾ  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിയിലെ ക്യാമ്പ് ഓഫീസ് സന്ദർശിച്ചിരുന്നു. അവിടെയെത്തിയ മലിവാൾ ബിഭവ് കുമാറിനെ വിളിച്ചെങ്കിലും അയാളെ കിട്ടിയില്ല. തുടർന്ന്  ഡ്രോയിംഗ് റൂമിൽ മുഖ്യമന്ത്രിയെ കാത്ത് നിൽക്കുമ്പോൾ, കുമാർ പെട്ടെന്ന് അകത്തേക്ക് കയറുകയും പ്രകോപനമില്ലാതെ തന്നെ അധിക്ഷേപിക്കുകയും ചെയ്തു. 

Advertisment

“മുഖ്യമന്ത്രിയുടെ പിഎസ്, ബിഭാവ് കുമാർ പെട്ടെന്ന് അകത്തേക്ക് കയറി... ഒരു പ്രകോപനവുമില്ലാതെ അയാൾ തനിക്ക് നേരെ ആക്രോശിച്ചു, തന്നെ അധിക്ഷേപിച്ചു... താൻ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ തന്നെ എട്ട് തവണയോളം അടിച്ചു. താൻ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും വന്നില്ല,” എഫ്ഐആർ പറയുന്നു.

പോലീസ് പിസിആർ നമ്പർ 112-ൽ ഡയൽ ചെയ്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ്  ഭീഷണിപ്പെടുത്തിയതായി മലിവാൾ ആരോപിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി തിരികെ വരുന്നതിന് മുമ്പ് അയാൾ അവിടെ നിന്നും പുറത്തിറങ്ങിയിരുന്നു. സംഭവത്തിന് ശേഷം താൻ സിവിൽ ലൈനിലെ പഴയ വസതിയിലേക്ക് പോയെന്നും ഏതാനും പോലീസുകാർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതെന്നും മലിവാൾ പറഞ്ഞു.  സംഭവത്തെക്കുറിച്ച് പൊലീസിനെ  അറിയിച്ചെങ്കിലും വേദന അനുഭവപ്പെട്ടതിനാൽ രേഖാമൂലം പരാതി നൽകാതെ സ്റ്റേഷൻ വിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു.

Read More

Arvind Kejriwal Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: