scorecardresearch

ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി പരാമർശം; കോളേജ് പ്രൊഫസർക്ക് സുപ്രീം കോടതി ജാമ്യം

അലി ഖാൻ മഹ്‌മുദാബാദിനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിന് മൂന്ന് പേരടങ്ങിയ പ്രത്യേക സംഘത്തിനെ നിയോഗിക്കാൻ ഹരിയാന ഡി.ജി.പി.യോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

അലി ഖാൻ മഹ്‌മുദാബാദിനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിന് മൂന്ന് പേരടങ്ങിയ പ്രത്യേക സംഘത്തിനെ നിയോഗിക്കാൻ ഹരിയാന ഡി.ജി.പി.യോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

author-image
WebDesk
New Update
asok university

അലി ഖാൻ മഹ്മൂദാബാദ്

Operation Sindoor Updates: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സാമൂഹിക മാധ്യമത്തിൽ പരാമർശം നടത്തിയ അശോക സർവകലാശാലയിലെ പ്രൊഫസർ അലി ഖാൻ മഹ്‌മുദാബാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വർഗീയ സംഘർഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. 

Advertisment

അലി ഖാൻ മഹ്‌മുദാബാദിനെതിരെ ഹരിയാന പൊലീസ് നടത്തുന്ന അന്വേഷണം തടയണമെന്ന ആവശ്യം വിസമ്മതിച്ച സുപ്രീം കോടതി, മൂന്ന് പേരടങ്ങിയ പ്രത്യേക സംഘത്തിനെ അന്വേഷണത്തിന് നിയോഗിക്കാൻ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. 

അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാൻ മഹ്‌മുദാബാദിനെ ഹരിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ, ആൾക്കൂട്ട ആക്രമണങ്ങൾ, ബുൾഡോസർ രാജ് എന്നിവ പരാമർശിച്ച് അലി ഖാൻ മഹ്‌മുദാബാദ് പങ്കുവച്ച പോസ്റ്റാണ് നടപടിക്ക് ആധാരം. 

Advertisment

യുവ മോർച്ച നേതാവും ജതേരി ഗ്രാമത്തിലെ സർപഞ്ചുമായ യോഗേഷ് ജതേരി, ഹരിയാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയ എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അലി ഖാൻ മഹ്‌മുദാബാദിനെതിരെ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നേരത്തെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അലി ഖാൻ മഹ്‌മുദാബാദിന് നോട്ടീസ് അയച്ചിരുന്നു.

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: