scorecardresearch

ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി

ഗർഭച്ഛിദ്രത്തിനായി ഡോക്ടർമാരുടെ ഒരു ടീമിനെ രൂപീകരിക്കാൻ മുംബൈയിലെ ലോകമാന്യ തിലക് ഹോസ്പിറ്റലിലെ ഡീനോട് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. അതിനുള്ള  എല്ലാ മെഡിക്കൽ, ഗതാഗത ചെലവുകളും സംസ്ഥാനം വഹിക്കണമെന്നും കോടതി വിധിച്ചു

ഗർഭച്ഛിദ്രത്തിനായി ഡോക്ടർമാരുടെ ഒരു ടീമിനെ രൂപീകരിക്കാൻ മുംബൈയിലെ ലോകമാന്യ തിലക് ഹോസ്പിറ്റലിലെ ഡീനോട് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. അതിനുള്ള  എല്ലാ മെഡിക്കൽ, ഗതാഗത ചെലവുകളും സംസ്ഥാനം വഹിക്കണമെന്നും കോടതി വിധിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
supreme court | 370 article

സുപ്രീം കോടകി (ഫയൽചിത്രം)

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജി നിരസിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

Advertisment

''കുട്ടിക്ക് 14 വയസേ ആയിട്ടുള്ളൂ, അതിനാൽ ഞങ്ങൾ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകും. ഇത് ബലാത്സംഗക്കേസാണ്, ഇതൊരു അസാധാരണ കേസാണ്,'' ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഗർഭച്ഛിദ്രത്തിനായി ഡോക്ടർമാരുടെ ഒരു ടീമിനെ രൂപീകരിക്കാൻ മുംബൈയിലെ ലോകമാന്യ തിലക് ഹോസ്പിറ്റലിലെ ഡീനോട് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. അതിനുള്ള  എല്ലാ മെഡിക്കൽ, ഗതാഗത ചെലവുകളും സംസ്ഥാനം വഹിക്കണമെന്നും കോടതി വിധിച്ചു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി ആക്ട്) പ്രകാരം ഡോക്ടറുടെ നിർദേശപ്രകാരം 20 ആഴ്ചയായ ഗർഭം അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 20-24 ആഴ്ചയായെങ്കിൽ ചില പ്രത്യേക കേസുകളിൽ രണ്ടു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ അനുവദനീയപ്രകാരം ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാറുണ്ട്.

Read More

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: