/indian-express-malayalam/media/media_files/aD40CIagoVCFoSZBjNnN.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിച്ചതായി പുതിയ കണക്കുകൾ. 2019 നെ അപേക്ഷിച്ച് 2023 ൽ രാജ്യത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം 34 ശതമാനം വർധിച്ചതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദശകത്തിൽ, വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം ഏകദേശം 65% വർധിച്ചു, 2013 ൽ 8,423 ൽ നിന്ന് 2023 ൽ 13,892 ആയി. കഴിഞ്ഞ ദശകത്തിൽ ആത്മഹത്യ മൂലമുള്ള മരണങ്ങളുടെ ആകെ എണ്ണത്തേക്കാൾ കുത്തനെയുള്ളതാണ് ഈ വർധനവ്.
Also Read: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
2013 നെ അപേക്ഷിച്ച്, 2023 ൽ ആത്മഹത്യ മൂലമുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27% വർധിച്ചു (2013 ൽ 1.35 ലക്ഷം, 2023 ൽ 1.71 ലക്ഷം). 2019 ൽ 1.39 ലക്ഷം ആത്മഹത്യ മരണങ്ങൾ ഉണ്ടായപ്പോൾ, 2023 ൽ 23% വർധിച്ചു.
Also Read: സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
2023-ൽ രാജ്യത്ത് നടന്ന മൊത്തം ആത്മഹത്യ മരണങ്ങളിൽ 8.1% വിദ്യാർത്ഥികളാണ്. ഒരു ദശാബ്ദം മുമ്പ് 6.2% ആയിരുന്നു. തൊഴിൽ അനുസരിച്ച് തരംതിരിച്ചാൽ, 2023 ൽ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളിൽ 27.5% ദിവസ വേതനക്കാരാണ്, അതേസമയം വീട്ടമ്മമാർ 14 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർ 11.8 ശതമാനവും ആണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Read More: ഗാസയിൽ മരണസംഖ്യ 66000 കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.