scorecardresearch

Gaza War: സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്

ട്രംപ് മുന്നോട്ടുവെച്ച സമാധാനകരാറിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാന അറബ് രാജ്യങ്ങളെല്ലാം കരാർ അംഗീകരിച്ചതിനാൽ ഹമാസിന് മുകളിൽ സമ്മർദ്ദം ഏറെയാണ്

ട്രംപ് മുന്നോട്ടുവെച്ച സമാധാനകരാറിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാന അറബ് രാജ്യങ്ങളെല്ലാം കരാർ അംഗീകരിച്ചതിനാൽ ഹമാസിന് മുകളിൽ സമ്മർദ്ദം ഏറെയാണ്

author-image
WebDesk
New Update
trump new

Gaza War Updates

Gaza War Updates: ന്യൂയോർക്ക്: ഗാസ സമാധാന കരാർ അംഗീകരിക്കുന്നതിന് ഹമാസിന് നാല് ദിവസത്തെ സാവകാശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 

Advertisment

ട്രംപ് മുന്നോട്ടുവെച്ച സമാധാനകരാറിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാന അറബ് രാജ്യങ്ങളെല്ലാം കരാർ അംഗീകരിച്ചതിനാൽ ഹമാസിന് മുകളിൽ സമ്മർദ്ദം ഏറെയാണ്. ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച കരാറിനെപ്പറ്റി പഠിക്കുകയാണെന്ന് ഹമാസിന്റെ വക്താവ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. 

Also Read: ഗാസയിൽ മരണസംഖ്യ 66000 കടന്നു

" ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിലേക്ക് നയിച്ച ചർച്ചകളിൽ ഹമാസ് ഉൾപ്പെട്ടിരുന്നില്ല. എങ്കിലും വ്യവസ്ഥകളെപ്പറ്റി ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സദുദ്ദേശ്യത്തോടെ ഇത് അവലോകനം ചെയ്യുകയും കൃത്യമായ പ്രതികണം നൽകുകയും ചെയ്യും."- ഹമാസ് വക്താവ് വ്യക്തമാക്കി. 

20 നിർദേശങ്ങൾ അടങ്ങിയതാണ് ട്രംപ് മുന്നാട്ടുവെച്ച പുതിയ കരാർ. ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാറുമായ ബന്ധപ്പെട്ട ട്രംപിൻറെ പ്രഖ്യാപനം.സമാധാന കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു. 

Advertisment

Also Read:പ്രതീക്ഷയേകി ഗാസയിൽ ട്രംപിന്റെ സമാധാനകരാർ; വെല്ലുവിളികൾ ഏറെ

ഹമാസിന്റെ തടവിലുള്ള ബന്ദികളെ 72 മണിക്കൂറിനകം മോചിപ്പിക്കണം. ഇത്തരത്തിൽ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കുമെന്നതാണ് കരാറിലെ പ്രസക്തമായ ഭാഗങ്ങളിലൊന്ന്. ബന്ദികളുടെ മോചനം ഏറെ നാളായി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇക്കാര്യം കരാറിൽ പരാമർശിക്കുന്നത്. 

ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിൻറെ കീഴടങ്ങൽ, പലസ്തീൻ പ്രദേശങ്ങൾ താത്ക്കാലികമായി ഭരിക്കുന്നതിന് നോൺ പൊളിറ്റിക്കൽ സമിതി രൂപീകരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി തുടങ്ങി കാര്യങ്ങളും കരാറിൽ ഉൾപ്പെടുന്നുണ്ട്.ഇരുവിഭാഗവും കരാർ അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിക്കും. ഇസ്രയേൽ പ്രത്യക്ഷമായി കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

ഗാസയുടെ പുനർനിർമാണത്തിന് ട്രംപിന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. സൈനിക നടപടികൾ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിർദേശത്തിൽ ഉൾപ്പെടുന്നു.

ഹമാസിനും മറ്റ് ഭീകരസംഘടനകൾക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യു എൻ, റെഡ് ക്രസന്റ് ഉൾപ്പെടെ ഏജൻസികൾ വഴി നടത്തും. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. പലസ്തീൻ പ്രദേശങ്ങൾ താൽക്കാലികമായി ഭരിക്കുന്നതിന് നോൺ-പൊളിറ്റിക്കൽ സമിതി രൂപീകരിക്കും എന്നിവ അടക്കമാണ് ട്രംപിന്റെ 20 നിർദേശങ്ങൾ.

Read More: വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: