scorecardresearch

ട്വിറ്ററിൽ മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 100 മില്യൺ കടന്നു

അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസിന്റെ രാഹുൽ ഗാന്ധി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ മോദിയുടെ ഫോളോവേഴ്സ് എണ്ണത്തിൽ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ

അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസിന്റെ രാഹുൽ ഗാന്ധി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ മോദിയുടെ ഫോളോവേഴ്സ് എണ്ണത്തിൽ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ

author-image
WebDesk
New Update
news

പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് ഹാൻഡിൽ പിന്തുടരുന്നവരുടെ എണ്ണം 100 മില്യൺ കവിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30 ദശലക്ഷത്തിന്റെ വളർച്ചയാണ് പ്രധാനമന്ത്രിയുടെ ഫോളോവേഴ്സിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന നേതാവായി മോദി മാറി. യഥാക്രമം 27.5 ദശലക്ഷവും 26.4 ദശലക്ഷവും പിന്തുടരുന്ന പ്രതിപക്ഷ നേതാക്കളായ എഎപിയുടെ അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസിന്റെ രാഹുൽ ഗാന്ധി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ മോദിയുടെ ഫോളോവേഴ്സ് എണ്ണത്തിൽ കൂടുതലാണെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Advertisment

ഫോളോവേഴ്സിന്റെ എണ്ണത്തിൽ മറ്റ് സർക്കാർ തലവന്മാരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും (38.1 ദശലക്ഷം) തുർക്കിയുടെ റെസെപ് തയ്യിപ് ഈഡോഗനും (21.5 ദശലക്ഷം) ഉൾപ്പെടുന്നു.  “എക്സിൽ നൂറ് ദശലക്ഷം! ഈ ഊർജ്ജസ്വലമായ മാധ്യമത്തിൽ ഉണ്ടായിരിക്കുന്നതിലും ചർച്ചകൾ, സംവാദങ്ങൾ, ഉൾക്കാഴ്ചകൾ, ആളുകളുടെ അനുഗ്രഹങ്ങൾ, ക്രിയാത്മകമായ വിമർശനങ്ങൾ എന്നിവയും മറ്റും വിലമതിക്കുന്നതിലും സന്തോഷമുണ്ട്. ഭാവിയിലും ഇതുപോലെ ആകർഷകമായ സമയത്തിനായി കാത്തിരിക്കുന്നു. ” എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു,

വിരാട് കോഹ്‌ലി (64.1 ദശലക്ഷം), ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ (63.6 ദശലക്ഷം), അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ് (52.9 ദശലക്ഷം) തുടങ്ങിയ സജീവ ആഗോള അത്‌ലറ്റുകളെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദിക്ക് കൂടുതൽ അനുയായികളുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ടെയ്‌ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ സെലിബ്രിറ്റികളെക്കാൾ മുന്നിലാണ് അദ്ദേഹം,” ഉദ്യോഗസ്ഥൻ പറഞ്ഞു. 25 ദശലക്ഷത്തോളം വരിക്കാരും 91 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉള്ള പ്രധാനമന്ത്രി മോദി യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സ്വാധീനമുള്ള സാന്നിധ്യമാണ്.

Read More

Advertisment
Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: