/indian-express-malayalam/media/media_files/FHFzSh4B4XfmYe5F1MP3.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ഡൽഹി: 2021-ൽ നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന ഓപ്പറേഷനിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ആർമിയിലെ 30 സൈനികരെ പ്രോസിക്യൂട്ട് ചെയ്യാത്ത നടപടിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. സൈനികരെ ചോദ്യം ചെയ്യുന്നതിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നാഗാലാൻഡ് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറുപടി നൽകാൻ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിച്ചു.
പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടായിട്ടും സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതിന് 1958ലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പ്രകാരം അനുമതി നൽകാൻ കേന്ദ്രം വിസമ്മതിച്ചതായി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ നാഗാലാൻഡ് സർക്കാർ അറിയിച്ചു.
2021 ഡിസംബർ 4-ന് കിഴക്കൻ നാഗാലാൻഡിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ ഖനിത്തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് ട്രക്കിന് നേരെ ഒരു സൈനിക സംഘം വെടിയുതിർക്കുകയും 6 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. സംഭവത്തെ തുടർന്ന് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെടുകയും സുരക്ഷാ സേന വെടിയുതിർത്തതിനെ തുടർന്ന് എട്ട് സാധാരണക്കാർ കൂടി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Read More
- ‘ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികർക്ക് ദുരിതമാകുന്നു’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
- മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.