scorecardresearch

'പ്രകോപനപരം, അപലപനീയം'; മിനി പാകിസ്ഥാൻ പരാമർശം കേരളത്തോടുള്ള സംഘപരിവാറിൻ്റെ സമീപനമെന്ന് മുഖ്യമന്ത്രി

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan, Kerala CM, Maharashtra Minister

ചിത്രം: എക്സ്

തിരുവനന്തപുരം: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശം അത്യന്തം പ്രകോപനപരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Advertisment

തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പുനയിൽ നടന്ന പൊതു പരിപാടിക്കിടെയാണ്, തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ വിവാദ പ്രസ്താവന നടത്തിയത്. 'കേരളം ഒരു മിനി പാക്കിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്നു ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്,' റാണെ പറഞ്ഞത് ഇങ്ങനെ.

Advertisment

Read More

Pinarayi Vijayan Maharashtra Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: