scorecardresearch

കഫ് സിറപ്പ് കുടിച്ച് കുട്ടികളുടെ മരണം; മരുന്ന് സംസ്ഥാനത്ത് നിരോധിച്ച് മധ്യപ്രദേശ് സർക്കാർ

Madhya Pradesh bans cough syrup: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചിച്ചുള്ള കോൾഡ്റിഫ് സിറപ്പ് പരിശോധിക്കാണ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി

Madhya Pradesh bans cough syrup: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചിച്ചുള്ള കോൾഡ്റിഫ് സിറപ്പ് പരിശോധിക്കാണ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി

author-image
WebDesk
New Update
Madhya Pradesh bans sale and distribution of cough syrup

File Photo

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് മധ്യപ്രദേശിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് സർക്കാർ. ഛിന്ദ്‍വാരജില്ലയിൽ ഈ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചെന്ന നിഗമനത്തെ തുടർന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം. 

Advertisment

ഈ കഫ് സിറപ്പിൽ വിഷകരമായ പദാർഥകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് കൺട്രോളർ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചിച്ചുള്ള കോൾഡ്റിഫ് സിറപ്പ് പരിശോധിക്കാണ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.

Also Read: Vijay Rally Stampede: കരൂർ ദുരന്തത്തിനു ശേഷം വിജയ് സമ്മർദത്തിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയ തുടക്കം കുറിക്കാൻ ബിജെപി ശ്രമം

തമിഴ്നാട്ടിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ഭയപ്പെടേണ്ട കണ്ടെത്തലുകൾ വന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം. ചെന്നൈയിൽ ഈ കഫ് സിറപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല ഈ കഫ് സിറപ്പിൽ 48.6 ശതമാനം ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ എന്ന ടോക്സിക് ഇൻഡസ്ട്രിയൽ കെമിക്കൽ അടങ്ങിയിട്ടുണ്ടെന്നും വ്യക്തമായി.

Advertisment

Also Read: സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്; ഗാസയിൽ ആക്രമണം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ട്രംപ്

ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വാക്കുകങ്ങൾ ഇങ്ങനെ, "ഈ സിറപ്പ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഈ സിറപ്പ് നിർമിച്ച കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളുടെ വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു." ഈ സിറപ്പ് കാഞ്ചീപുരത്തെ ഫാക്ടറിയിലാണ് നിർമിച്ചത് എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

Also Read: രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി

"ഇന്ന് രാവിലെയാണ് അന്വേഷണ റിപ്പോർട്ട് ലഭിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി എടുക്കും, കുട്ടികളുടെ മരണത്തിന് പിന്നാലെ പ്രാദേശിക തലത്തിൽ നടപടി എടുത്ത് കഴിഞ്ഞു. കേസ് അന്വേഷിക്കാൻ സംസ്ഥാന തല സംഘത്തെ നിയോഗിച്ചു. കുറ്റവാളികളെ ഒരു തരത്തിലും വെറുതെ വിടില്ല," മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

Read More: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: