scorecardresearch

പ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി

Lalu expels son Tej Pratap: ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സമൂഹത്തിൽ നീതി കൊണ്ടുവരാനുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തും എന്ന് തേജിനെ പുറത്താക്കിക്കൊണ്ടുന്ന വാർത്താ കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറയുന്നു

Lalu expels son Tej Pratap: ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സമൂഹത്തിൽ നീതി കൊണ്ടുവരാനുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തും എന്ന് തേജിനെ പുറത്താക്കിക്കൊണ്ടുന്ന വാർത്താ കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറയുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lalu Prasad Yadav Family

Lalu Prasad Yadav Family Photograph: (ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോ: അലോക് ജെയ്ൻ)

പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും മകൻ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ആർജെഡി തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുൻപിൽ നിൽക്കെ, മുൻ ബിഹാർ മുഖ്യമന്ത്രി തേജസ്വി ആർജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് ഇടയിലാണ് സംഭവം. 

Advertisment

ഒരു യുവതിയുമായി പ്രണയത്തിലാണ് എന്ന് തേജ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും തേജിനെ പുറത്താക്കിയത്. ആർജെഡിയിൽ നിന്ന് തേജിനെ പുറത്താക്കിയിരിക്കുന്നത് ആറ് വർഷത്തേക്ക് ആണ്. 

Also Read: കോട്ടയിൽ മാത്രം എന്ത് കൊണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നു? ചോദ്യവുമായി സുപ്രീം കോടതി

ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സമൂഹത്തിൽ നീതി കൊണ്ടുവരാനുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തും എന്ന് തേജിനെ പുറത്താക്കിക്കൊണ്ടുന്ന വാർത്താ കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറയുന്നു. പാർട്ടിയിലും കുടുംബത്തിലും ഇനി തേജിന് ഒരു റോളും ഉണ്ടാവില്ലെന്ന് എക്സിൽ പങ്കുവെച്ച വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. 

Advertisment

"വ്യക്തി ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള ഒന്നിച്ചുള്ള പോരാട്ടങ്ങളെ അശക്തമാക്കും. എന്റെ മൂത്ത മകന്റെ പ്രവർത്തികൾ, പൊതുപെരുമാറ്റം, ഉത്തരവാദിത്വമില്ലാത്ത സമീപനം എന്നിവ എന്റെ കുടുംബത്തിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ല. അതിനാൽ മേൽപ്പറഞ്ഞ കാരണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും തേജിനെ പുറത്താക്കുന്നു. ഇപ്പോൾ മുതൽ തേജിന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു റോളും ഉണ്ടാവില്ല," എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ലാലുപ്രസാദ് യാദവ് പറയുന്നു. 

Also Read: ജാമ്യത്തിന് കൈക്കൂലി; ജഡ്ജിയ്ക്കും കോടതി ക്ലർക്കിനെതിരെയും അന്വേഷണം

"തെറ്റും ശരിയും തിരിച്ചറിയാൻ അവന് പ്രാപ്തിയുണ്ട്. അവനുമായി ബന്ധമുള്ളവർ ആ ബന്ധം തുടരണമോ എന്ന് തീരുമാനിക്കുക. കുടുംബത്തിൽ അച്ചടക്കത്തോടെ കഴിയുന്നവർ അത് പൊതുജീവിതത്തിലും പിന്തുടരുന്നുണ്ട്, നന്ദി," ലാലു പ്രസാദ് യാദവ് കുറിച്ചു. 

Also Read: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ഒരു യുവതിക്കൊപ്പമുള്ള ചിത്രം തേജ് പ്രതാപ് പങ്കുവെച്ചിരുന്നു. 12 വർഷമായി ഇരുവരും റിലേഷൻഷിപ്പിലാണ് എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഈ പോസ്റ്റ് പിന്നാലെ ഡിലീറ്റ് ചെയ്തു. പിന്നാലെ തേജ് വിശദീകരണവുമായി എക്സിൽ എത്തി. തന്റെ സോഷ്യൽ മീഡിയോ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായും ചിത്രങ്ങൾ വ്യാജമായി പ്രചരിപ്പിച്ച് തന്നേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചത് എന്നുമാണ് തേജ് വിശദീകരിച്ചത്. 

Read More

Lalu Prasad Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: