/indian-express-malayalam/media/media_files/1P1ked9JLqWoJvsvztO3.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ നുണ പരിശോധന ആരംഭിച്ചു. പ്രധാന പ്രതികളുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള നടപടികളാണ് സിബിഐ ആരംഭിച്ചിരിക്കുന്നത്. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (സിഎഫ്എസ്എൽ) നിന്നുള്ള പോളിഗ്രാഫ് വിദഗ്ധരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംഭവ ദിവസം രാത്രി ജോലി ചെയ്തിരുന്ന നാല് ഡ്യൂട്ടി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരാണ് നുണപരിശോധനയ്ക്ക് വിധേയരാകുന്നത്. കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി സഞ്ജയ് റോയിയെ ജയിലിൽ തന്നെ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
മുഖ്യപ്രതിയുടെ പോളിഗ്രാഫ് പരിശോധനയ്ക്ക് അനുമതി തേടി കേന്ദ്ര ഏജൻസി നേരത്തെ സീൽദാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് അനുമതി ലഭിച്ചത്. പ്രതി ടെസ്റ്റിന് സമ്മതം അറിയിച്ചിരുന്നു.
അതേസമയം, ആർജി കാർ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്.
ആർജി കാർ ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. തിങ്കളാഴ്ചയാണ് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരെയാണ് അറസ്റ്റ് ചെയ്തിതിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നിലവിൽ കാമ്പസിൽ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Read More
- സിദ്ധരാമയ്യയ്ക്കെതിരെയുള്ള ആരോപണം;രാഷ്ട്രീയമായി നേരിടുമെന്ന് കോൺഗ്രസ്
- ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി
- ഉന്നതപഠനം;യുകെയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്
- ഇസ്രായേലിനെ സംരക്ഷിക്കും;ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം:കമലാ ഹാരീസ്
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.