scorecardresearch

ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി

സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്

സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്

author-image
WebDesk
New Update
Protest, R G Kar Medical College and Hospital

എക്സ്‌പ്രസ് ഫൊട്ടോ

കൊൽക്കത്ത: യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി. സംഭവം അന്വേഷിക്കാൻ സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്.

Advertisment

ആർജി കാർ ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 24 രാവിലെ 10 മണിക്കകം അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. തിങ്കളാഴ്ചയാണ് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്.

അതേസമയം, ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിയായ സഞ്ജയ് റോയിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്തയിലെ സീൽദാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ തുടർച്ചയായ 15-ാം ദിവസവും സമരം തുടരുന്നതിനാൽ ബംഗാളിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ പ്രതിസന്ധിയിലാണ്. 

Advertisment

കൊലപാതകത്തെ തുടർന്നുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരെയാണ് അറസ്റ്റ് ചെയ്തിതിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് നിലവിൽ കാമ്പസിൽ 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

Read More

Kolkata High Court doctor strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: