scorecardresearch

Vijay Rally Stampede: കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

കേസിൽ വാദം കേൾക്കുന്നതിനിടെ ടിവികെ ഭാരവാഹികളോടും തമിഴ്‌നാട് സർക്കാരിനോടും കോടതി നിരവധി ചോദ്യങ്ങൾ ചോദിച്ചു

കേസിൽ വാദം കേൾക്കുന്നതിനിടെ ടിവികെ ഭാരവാഹികളോടും തമിഴ്‌നാട് സർക്കാരിനോടും കോടതി നിരവധി ചോദ്യങ്ങൾ ചോദിച്ചു

author-image
WebDesk
New Update
vijay12

Vijay Rally Stampede Updates

Vijay Rally Stampede Updates:ചെന്നൈ: നാൽപ്പത്തിയൊന്ന് പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുര സെക്ഷനാണ് ഇത് സംബന്ധിച്ചുള്ള ഹർജികൾ തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയുടെയും മറ്റ് പൊതുതാൽപര്യ ഹർജികളുമാണ് ഹൈക്കോടതി തള്ളിയത്. 

Advertisment

കേസിൽ വാദം കേൾക്കുന്നതിനിടെ ടിവികെ ഭാരവാഹികളോടും തമിഴ്‌നാട് സർക്കാരിനോടും കോടതി നിരവധി ചോദ്യങ്ങൾ ചോദിച്ചു. സംസ്ഥാന പാതയിൽ വിജയ്‌യുടെ പരിപാടി നടത്താൻ എങ്ങനെയാണ് അനുമതി നൽകിയതെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. യോഗം അനുവദനീയമായ സ്ഥലത്താണ് നടന്നതെന്നും ദേശീയ പാതയിൽ യോഗം നടത്താനല്ല അനുമതി നൽകിയതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. 

Also Read:സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

ജനക്കൂട്ടത്തിന് കുടിവെള്ളം ഉൾപ്പടെയുള്ള ആവശ്യസൗകര്യങ്ങൾ ടിവികെ ഉറപ്പാക്കയിരുന്നോയെന്നും കോടതി ചോദിച്ചു. അതിനിടെ പൊതുതാൽപര്യ ഹർജി നൽകിയവരെയും കോടതി വിമർശിച്ചു. ഹർജിക്കാരൻ ഒരു ഇരയാണോയെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്നും നീരീക്ഷണം ഉണ്ടായി. പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് എങ്ങനെ സിബിഐ അന്വേഷണം നടത്തുമെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. 

Advertisment

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു.

Also Read:കരൂർ ദുരന്തം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ

സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം വിശദീകരണവുമായി വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. സത്യം ഒരുനാൾ പുറത്തുവരുമെന്നും തന്നെ എന്ത് വേണേൽ ചെയ്തോളുവെന്നും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ഒന്നും ചെയ്യരുതെന്നും വീഡിയോയിൽ സംസ്ഥാന സർക്കാരിനോട് വിജയ് അഭ്യർത്ഥിക്കുന്നുണ്ട്.

Read More:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്

Tamil Nadu Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: