/indian-express-malayalam/media/media_files/2024/10/17/Dr5xdvu1tjfvOa6RfoyM.jpg)
ദിവ്യ എസ്.അയ്യർ
റാന്നി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സഹപ്രവർത്തകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പത്തനംതിട്ട കലക്ടറേറ്റിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ സഹപ്രവർത്തകരുടെയെല്ലാം ഉള്ളൊന്നു നീറി. പലരും സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. നവീൻ ബാബുവിനൊപ്പം പ്രവർത്തിച്ച മുൻ കലക്ടർ ദിവ്യ എസ്.അയ്യരും അന്തിമോപാരം അർപ്പിക്കുന്നതിനിടെ വിതുമ്പി.
നവീന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഒരു പാവത്താൻ ആയിരുന്നുവെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റക്കുടുംബമായാണ് തങ്ങൾ പ്രവര്‍ത്തിച്ചിരുന്നതെന്നും ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് തങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതെന്നും ദിവ്യ പറഞ്ഞു. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത ആളായിരുന്നുവെന്നും നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കളക്ടറേറ്റിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എഡിഎമ്മിന് യാത്രയയപ്പ് നൽകിയിരുന്നു. യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- എസ്.അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
- പാലക്കാട് പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും; വന്നാൽ ചേർത്തു പിടിക്കുമെന്ന് സിപിഎം
- അപകടം സംഭവിച്ചാല്‍ ആദ്യ മണിക്കൂറുകള്‍ പ്രധാനം; സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലേക്കുമെന്ന് മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.