/indian-express-malayalam/media/media_files/2024/10/17/MZ2gDXXlhmmGxTVwgaxn.jpg)
ഇ.എൻ.സുരേഷ് ബാബു, പി.സരിൻ
പാലക്കാട്: ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് പി.സരിൻ ആഗ്രഹിക്കുന്നതെങ്കിൽ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സരിൻ മുമ്പ് സിപിഎമ്മിനെ വിമർശിച്ചതിൽ കാര്യമില്ല. കോൺഗ്രസിൽ നിൽക്കുമ്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഇനി പോരാട്ടം. ബിജെപി ചരിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായിരുന്ന ഡോ.പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥിയാകാൻ സിപിഎമ്മിനോട് സരിൻ സമ്മതം അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
സിപിഎമ്മിലെ മുതിർന്ന നേതാക്കൾ സരിനുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. സരിൻ കോൺഗ്രസ് വിട്ട് പുറത്തുവന്നാൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു.
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് സരിൻ പാർട്ടിയുമായി ഇടഞ്ഞത്. തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപനം വന്നതോടെയാണ് സരിൻ പാർട്ടിക്കെതിരെ തിരിഞ്ഞത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തൽ വേണമെന്നായിരുന്നു സരിൻ ആവശ്യപ്പെട്ടത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിൽ സരിന്റെ പേരും ഉണ്ടായിരുന്നു.
Read More
- അപകടം സംഭവിച്ചാല്‍ ആദ്യ മണിക്കൂറുകള്‍ പ്രധാനം; സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലേക്കുമെന്ന് മന്ത്രി
- കെ റെയിൽ വീണ്ടും ഉന്നയിച്ച്കേരളം; കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് മുഖ്യമന്ത്രി
- മണലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
- അതൃപ്തി പരസ്യമാക്കി സരിൻ: തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി
- ദിവ്യയുടെ പെരുമാറ്റം അപക്വം; സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.