/indian-express-malayalam/media/media_files/uploads/2019/10/Telegram.jpg)
ടെലിഗ്രാം വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകിയതോടെയാണ് പലരാജ്യങ്ങളും ആപ്പിന് പൂട്ടിടാൻ തുടങ്ങിയത്
ന്യൂഡൽഹി:ലോകത്ത് ഏറെ ജനപ്രീതിയുള്ള സന്ദേശകൈമാറ്റ ആപ്പുകളിലൊന്നാണ് ടെലിഗ്രാം. ദശലക്ഷക്കണക്കിന് ആളുകൾക്ക് ടെലിഗ്രാം വെറും സന്ദേശങ്ങൾ കൈമാറാനുള്ള ആപ്പ് മാത്രമാണ്. എന്നാൽ, നിയമവിരുദ്ധമായ പലകാര്യങ്ങളുടെയും വിളനിലമായി മാറിയിരിക്കുകയാണ് ഇന്ന് ടെലിഗ്രാം. തീവ്രവാദ പ്രവർത്തനങ്ങൾ, തട്ടിപ്പുകൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ ടെലിഗ്രാമിലൂടെ നടക്കുന്നുവെന്ന് ആരോപണം ശക്തമാണ്. അതിനിടയിലാണ് ടെലിഗ്രാം മേധാവി ഫ്രാൻസിൽ അറസ്റ്റിലാകുന്നത്. ഇതോടെ ടെലിഗ്രാമിന് നേരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയാണ്.
ടെലിഗ്രാമിലെ 16,000 ചാനലുകളിൽ നിന്നുള്ള 3.2 ദശലക്ഷത്തിലധികം സന്ദേശങ്ങൾ വിശകലനം ചെയ്ത ന്യൂയോർക്ക് ടൈംസിന്റെ നാല് മാസത്തെ അന്വേഷണമനുസരിച്ച് ടെലിഗ്രാം ക്രിമിനൽ പ്രവർത്തനങ്ങൾ, തെറ്റായ വിവരങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ, തീവ്രവാദം, വംശീയ പ്രേരണ എന്നിവയുടെ ആഗോള അഴുക്കുചാലായി മാറിയിരിക്കുന്നു.
കുറ്റവാളികൾ, തീവ്രവാദികൾ, ഭീകരർ എന്നിവരെ സംഘടിപ്പിക്കാനും അധികൃതരുടെ സൂക്ഷ്മപരിശോധന ഒഴിവാക്കാനും പ്രാപ്തമാക്കുന്ന ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ നിയമവിരുദ്ധവും തീവ്രവാദ പ്രവർത്തനങ്ങളും ടെലിഗ്രാമിൽ തഴച്ചുവളരാൻ തുടങ്ങി.ഫൈറ്റ് ക്ലബ്ബുകളെ ഏകോപിപ്പിക്കാനും റാലികൾ ആസൂത്രണം ചെയ്യാനും വെളുത്ത ദേശീയവാദികൾ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണം ഹമാസ് സൈറ്റിൽ സംപ്രേക്ഷണം ചെയ്തു.
ലോകമെമ്പാടുമുള്ള ഏകദേശം ഒരു ദശലക്ഷം ആളുകൾക്കിടയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 1,500 ചാനലുകൾ ന്യൂയോർക്ക് ടൈംസ് അന്വേഷണത്തിൽ കണ്ടെത്തി. കുറഞ്ഞത് രണ്ട് ഡസൻ ചാനലുകളെങ്കിലും ആയുധങ്ങൾ വിറ്റു. 70,000-ത്തിലധികം ഫോളോവേഴ്സുള്ള 22 ചാനലുകളിലെങ്കിലും കൊക്കെയ്ൻ, ഹെറോയിൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവ 20-ലധികം രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനായി പരസ്യം ചെയ്തു.
ഹമാസും ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ടെലിഗ്രാമിൽ സുരക്ഷിത ഇടം കണ്ടെത്തി. ഹമാസുമായി ബന്ധപ്പെട്ട 40-ലധികം ചാനലുകളെ ന്യൂയോർക്ക് ടൈംസ് വിശകലനം ചെയ്തു. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷം ശരാശരി കാഴ്ചക്കാരുടെ എണ്ണം 10 മടങ്ങ് വർധിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
'അധോലോകം,തീവ്രവാദം തുടങ്ങി പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്ക് ഒത്തുചേരാൻ പറ്റിയ ഇടമാണ് ടെലിഗ്രാമെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഇന്റലിജൻസ് ആന്റ് ടെറററിസം ഡെപ്യൂട്ടി കമ്മീഷണറായ റെബേക്ക വെയ്‌നർ പറഞ്ഞു,'നിങ്ങൾ ഒരു ചീത്ത ആളാണെങ്കിൽ, ടെലിഗ്രാമിലാണ് നിങ്ങൾ എത്തിചേരുക.'-റെബേക്ക വെയ്‌നർ പറഞ്ഞു.
കലാപങ്ങൾ ആസൂത്രണം ചെയ്യുന്നു
ജനപ്രീതി നേടിയതോടെ ടെലിഗ്രാം നിയമത്തിന് മുകളിലാണ് എന്ന തരത്തിലായിരുന്നു പ്രവർത്തിച്ചത്. എന്നാൽ റഷ്യൻ വംശജനായ ടെലിഗ്രാമിന്റെ സ്ഥാപകനായ പവൽ ദുറോവിനെ കഴിഞ്ഞ മാസം ഫ്രാൻസിൽ അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങൾ മാറിതുടങ്ങിയത്. മയക്കുമരുന്ന് കടത്ത്, വഞ്ചന, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ടെലിഗ്രാമിലൂടെ അനുവദിച്ചതിനാണ് പവൽ ദുറോവ് അറസ്റ്റിലായത്.
പലരാജ്യങ്ങളും ഇതോടെ ടെലിഗ്രാമിന്റെ പ്രവർത്തനങ്ങളെ സൂക്ഷമമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ സേവന നിയമത്തിന് കീഴിൽ ടെലിഗ്രാമിന്റെ പ്രവൃത്തികളെ സസുഷ്മം നിരീക്ഷിക്കുന്നതിനുള്ള നടപടികൾ തുടങ്ങികഴിഞ്ഞു.
ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ ടെലിഗ്രാമിൽ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗം ബ്രിട്ടനിലെ സമീപകാല കലാപങ്ങളിലും അയർലണ്ടിലെ കുടിയേറ്റക്കാരുടെ വീടുകൾ തീയിടുന്നതിലും ഒരു പങ്കു വഹിച്ചിട്ടുണ്ട്.
ടെറർഗ്രാം എന്നറിയപ്പെടുന്ന ടെലിഗ്രാമിലെ കൂട്ടായ്മ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോകളും പങ്കിടുന്നു, 2022 ൽ സ്ലൊവാക്യയിലെ ഒരു ബാറിൽ നടന്ന വെടിവയ്പ്പ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് പ്രോത്സാഹനമായത് ഈ ഗ്രൂപ്പാണ്. ടെലിഗ്രാം ഡാർക്ക് വെബിന്റെ അജ്ഞാത മേഖലകളെ വേഗത്തിൽ സംയോജിപ്പിക്കുന്നു. ഇതിലൂടെ ക്ലോൺ കാർഡുകൾ എന്ന് വിളിക്കപ്പെടുന്ന തോക്കുകൾ, നിരോധിത മയക്കുമരുന്നുകൾ, വ്യാജ എടിഎം കാർഡുകൾ എന്നിവ വിൽക്കുന്ന ചാനലുകൾ തിരയാനും കണ്ടെത്താനും എളുപ്പമാണ്.
ടെലിഗ്രാം വഴിയുള്ള കുറ്റകൃത്യങ്ങളുടെയും കലാപത്തിന്റെയും എണ്ണം പെരുകിയതോടെയാണ് പലരാജ്യങ്ങളും ആപ്പിന് പൂട്ടിടാൻ തുടങ്ങിയത്. ഇന്ത്യയിലും ടെലിഗ്രാം വഴി നടക്കുന്ന നിയമലംഘനങ്ങളെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രൈം കോഓർഡിനേഷൻ സെന്റർ (14സി) ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
Read More
- ശ്വാസകോശ അണുബാധ, സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം
- പ്രവാസികൾക്ക് ഓണസമ്മാനം, എയര് ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-റിയാദ് വിമാന സർവീസ്
- മൂന്നു വയസുകാരന്റെ മൃതദേഹം വാഷിങ് മെഷീനിൽ, അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
- ണിപ്പൂരിൽ സംഘർഷം തുടരുന്നു, രണ്ടുപേർ കൂടി കൊല്ലപ്പെട്ടു
- എംപോക്സ് വൈറസ് ബാധ, കനത്ത ജാഗ്രത തുടരാൻ കേന്ദ്ര നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.