scorecardresearch

മൂന്നു വയസുകാരന്റെ മൃതദേഹം വാഷിങ് മെഷീനിൽ, അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന

author-image
WebDesk
New Update
Murder | Suicide

പ്രതീകാത്മക ചിത്രം

തിരുനെൽവേലി: അയൽവാസിയുടെ മൂന്നു വയസുള്ള മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ച സംഭവത്തിൽ 40 കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി ജില്ലയിലെ രാധാപുരം പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മരിച്ച കുട്ടിയുടെ വീട്ടുകാരുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അയൽവാസിയുടെ വീട്ടിൽനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

Advertisment

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മരിച്ച കുട്ടിയുടെ പിതാവ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. അംഗനവാടിയിൽ മകനെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. ഇതിനിടയിലാണ് മകനെ കാണാനില്ലെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

''മകനെ കാണാതായതിൽ ഏറെ നാളുകളായി തർക്കം തുടരുന്ന അയൽവാസിയെ സംശയം ഉണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഇതനുസരിച്ചാണ് അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വാഷിങ് മെഷീനകത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അയൽവാസിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്,'' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരുകുടുംബങ്ങളും ഭൂമി തർക്കത്തെ തുടർന്നാണ് ഏറെ കാലമായി ശത്രുതയിലാണ്. അറസ്റ്റിലായ സ്ത്രീക്ക് അടുത്തിടെ ഒരു റോഡപകടത്തിൽ മകനെ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവം അവളെ വൈകാരികമായി ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Advertisment

Read More

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: