scorecardresearch

രാഹുലിന്റെ യാത്രയിലേക്ക് ഇതുവരെയും ക്ഷണമില്ലെന്ന് അഖിലേഷ് യാദവ്; ആദ്യം റൂട്ട് തീരുമാനിക്കട്ടേയെന്ന് കോൺഗ്രസ്

യാത്രയുടെ വിശദമായ റൂട്ടും പരിപാടിയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമമാക്കിയ ശേഷം ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളെ അറിയിക്കുമെന്ന് കോൺഗ്രസ്

യാത്രയുടെ വിശദമായ റൂട്ടും പരിപാടിയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമമാക്കിയ ശേഷം ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളെ അറിയിക്കുമെന്ന് കോൺഗ്രസ്

author-image
WebDesk
New Update
അഖിലേഷും കൈ ഒഴിയുന്നു; മഹാസഖ്യത്തിന് തിരിച്ചടി

ഫയൽ ചിത്രം

നിതീഷിന്റെ കൂറുമാറ്റവും ഇടഞ്ഞ് നിക്കുന്ന മമതാ ബാനർജിയുമടക്കം ഇന്ത്യാ സഖ്യം നിരന്തരമായ വെല്ലുവിളികളിലൂടെയണ് കടന്നുപോകുന്നത്. അതിനിടയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. യാത്ര പശ്ചിമ ബംഗാളിൽ പ്രവേശിക്കാനിരിക്കെ കഴിഞ്ഞ മാസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. അതേ സമയം, ഉത്തർപ്രദേശിലെ യാത്രയുടെ വിശദമായ റൂട്ടും പരിപാടിയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമമാക്കിയ ശേഷം ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളെ അറിയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. 

Advertisment

ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച യാദവ് പറഞ്ഞു, “പല വലിയ പരിപാടികൾ നടക്കുന്നതാണ് പ്രശ്‌നം, പക്ഷേ ഞങ്ങൾക്ക് ക്ഷണം ലഭിക്കുന്നില്ല.”

യാദവിന്റെ വീഡിയോ ടാഗ് ചെയ്തുകൊണ്ട്, കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേഷ് എക്‌സിൽ മറുപടി നൽകി, “ഉത്തർപ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വിശദമായ റൂട്ടും പ്രോഗ്രാമും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനകം ഇത് അന്തിമമാക്കും. ഇതിനുശേഷം, ഇത് സംസ്ഥാനത്തെ ഇന്ത്യൻ സഖ്യത്തിലെ ഘടകകക്ഷികളുമായി പങ്കിടും. ഭാരത് ജോഡോ ന്യായ് യാത്രയിൽ അഖിലേഷ് യാദവ് പങ്കെടുക്കുന്നത് ഇന്ത്യൻ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഫെബ്രുവരി 16ന് ഉച്ചയോടെ യാത്ര യുപിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര സംസ്ഥാനത്തെ മുസ്ലീങ്ങൾക്കിടയിൽ "സുർസൂരി (ഒരു ഇളക്കിവിടൽ)" നൽകാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഇത് ശരിയായ നടപടിയല്ല എന്നും മമത ബാനർജിയുടെ വിമർശനത്തിനും അടുത്തിടെ കോൺഗ്രസ് പാർട്ടി വിധേയരായിരുന്നു. അതേ സമയം നിലവിൽ ജാർഖണ്ഡിലൂടെ കടന്നുപോകുന്ന യാത്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ചമ്പായി സോറൻ പങ്കെടുത്തു. ജെഎംഎം ഇന്ത്യൻ സഖ്യത്തിന്റെ ഘടകകക്ഷിയാണ്. 

Advertisment

ഇന്ത്യാ സഖ്യത്തെ സംബന്ധിച്ചിടത്തോളം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും സഖ്യത്തിലെ പടലപിണക്കങ്ങൾ വർദ്ധിക്കുകയാണ്. സംസ്ഥാനങ്ങളിലുടനീളമുള്ള സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇപ്പോഴും പാടുപെടുകയാണ്. സഖ്യത്തിന്റെ പ്രധാന വക്താക്കളിലൊരാളായിരുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ബ്ലോക്ക് വിട്ട് എൻഡിഎയുടെ കൂട്ടത്തിലേക്ക് മടങ്ങുകയും ചെയ്തതോടെ സഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ അത് ബാധിച്ചു.

Read More

Rahul Gandhi Akhilesh Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: