/indian-express-malayalam/media/media_files/waMcn1kjqZ5uKjeNMSwk.jpg)
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തന്റെ സന്ദർശനം സ്ഥിരീകരിച്ചു കഴിഞ്ഞു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നത് ഏഴ് പ്രധാന വിദേശ നേതാക്കളാണ്. അവരിൽ ആദ്യത്തെയാളായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വൈകിട്ടോടെ ഡൽഹിയിലെത്തി.
മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നേരിട്ട് നൽകിയ ക്ഷണം സ്വീകരിച്ചതിനാൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തന്റെ സന്ദർശനം സ്ഥിരീകരിച്ചു കഴിഞ്ഞു.
മാലിദ്വീപ്-ഇന്ത്യ ബന്ധം "പോസിറ്റീവ് ദിശയിലേക്കാണ്" പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ മുയിസു പറഞ്ഞു. സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫും സത്യപ്രതിജ്ഞയ്ക്കായി രാജ്യത്ത് എത്തിയിട്ടുണ്ട്. ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നുള്ള ശേഷിക്കുന്ന നേതാക്കൾ ഞായറാഴ്ച എത്തുമെന്നാണ് വിവരം.
ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. “ശ്രീലങ്കൻ പ്രസിഡ റനിൽ വിക്രമസിംഗെ; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കൂടാതെ സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ" എന്നതാണ് പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ, ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമു ഒരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീനയെയും സീഷെൽസ് വൈസ് പ്രസിഡൻ്റ് അഫീഫിനെയും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി മുക്തേഷ് പർദേശിയും ഇന്ത്യൻ സർക്കാരിലെയും ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെയും മുതിർന്ന ഉദ്യോഗസ്ഥരും സ്വാഗതം ചെയ്തു.
Read More
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.