scorecardresearch

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു; നരേന്ദ്ര മോദി

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

author-image
WebDesk
New Update
Narendra Modi

ഫൊട്ടോ- സ്ക്രീൻ ഗ്രാബ്

ശ്രീനഗർ: കാലങ്ങളായി അധികാരം കൈയ്യാളിയിരുന്ന രാജവംശ രാഷ്ട്രീയത്തിൽ നിന്നും ജമ്മു കശ്മീരിന് മോചനം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പതിറ്റാണ്ടുകളായി രാജവംശ രാഷ്ട്രീയത്തിന്റെ ആഘാതം ഏൽക്കേണ്ടി വന്നു. അവർക്ക് അവരുടെ കുടുംബങ്ങളെക്കുറിച്ച് മാത്രമായിരുന്നു ആശങ്കയെന്നും ജനങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചോ കുടുംബങ്ങളെക്കുറിച്ചോ അല്ലായിരുന്നുവെന്നും ജമ്മുവിൽ പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ വികസനം തടസ്സപ്പെടുത്തുന്നതിന് ആർട്ടിക്കിൾ 370 നെ കുറ്റപ്പെടുത്തിയ നരേന്ദ്ര മോദി അത് റദ്ദാക്കിയത് ബിജെപി സർക്കാരാണെന്നും വ്യക്തമാക്കി. 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ "സന്തുലിതമായ വികസനത്തിലേക്ക്" നീങ്ങുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജമ്മു കശ്മീരിലെ സാധാരണക്കാർക്ക് ആദ്യമായി സാമൂഹ്യനീതി ഉറപ്പുനൽകിയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാർ രാജ്യത്തെ സൈനികരോട് അനാദരവ് കാണിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. “ഒരു റാങ്ക്, ഒരു പെൻഷൻ നടപ്പാക്കുമെന്ന് കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് സർക്കാർ നമ്മുടെ സൈനികരോട് കള്ളം പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ വാഗ്ദാനം നിറവേറ്റിയത് ബിജെപി സർക്കാരാണെന്നും മോദി പറഞ്ഞു.

Advertisment

വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് മേഖലകൾ ഉൾപ്പെടെ 32,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച രാവിലെ ജമ്മുവിലെത്തിയത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ജമ്മു കശ്മീർ യൂണിറ്റ് പ്രസിഡന്റ് രവീന്ദർ റെയ്ന ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ജമ്മു വിമാനത്താവളത്തിൽ 40,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പുതിയ ടെർമിനൽ ആധുനിക സൗകര്യങ്ങളോടെയും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 2000 യാത്രക്കാർക്ക് സേവനം നൽകുന്നതുമാണ്. റെയിൽവേ മേഖലയിൽ, ബനിഹാൽ-ഖാരി-സംബർ-സങ്കൽദാൻ (48 കി.മീ.), പുതുതായി വൈദ്യുതീകരിച്ച ബാരാമുള്ള-ശൃംഗർ-ബനിഹാൽ-സംഗൽദാൻ സെക്‌ഷൻ (48 കി.മീ.) എന്നിവയ്‌ക്കിടയിലുള്ള പുതിയ റെയിൽ പാത ഉൾപ്പെടെ ജമ്മു കശ്മീരിലെ വിവിധ റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 185.66 കി.മീ). താഴ്‌വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും സംഗൽദാൻ സ്റ്റേഷനും ബാരാമുള്ള സ്റ്റേഷനും തമ്മിലുള്ള ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ജമ്മുവിനെയും കത്രയെയും ബന്ധിപ്പിക്കുന്ന 44 കിലോമീറ്റർ ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ് വേയുടെ രണ്ട് ഘട്ടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡ് പദ്ധതികൾ. ശ്രീനഗർ റിങ് റോഡ് നാലുവരിയാക്കുന്നതിനുള്ള രണ്ടാം ഘട്ടം; NH-01 ന്റെ 161 കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീനഗർ-ബാരാമുള്ള-ഉറി പാത നവീകരിക്കുന്നതിന് അഞ്ച് പാക്കേജുകൾ; NH-444-ൽ കുൽഗാം ബൈപാസിന്റെയും പുൽവാമ ബൈപ്പാസിന്റെയും നിർമ്മാണവും പദ്ധതികളിൽ ഉൾപ്പെടും. 

കൂടാതെ, ജമ്മു കാശ്മീരിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3,150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗ്രിഡ് സ്റ്റേഷനുകൾ, സാധാരണ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, മലിനജല സംസ്‌കരണ പ്ലാന്റുകൾ, കോളേജുകൾ, ശ്രീനഗറിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read More:

Narendra Modi Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: