scorecardresearch

യഹ്യ സിൻവർ കുടുംബസമേതം താമസിച്ചത് തുരങ്കത്തിൽ; ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ

ടെലിവിഷൻ, വെള്ളം, തലയിണകൾ, മെത്തകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്

ടെലിവിഷൻ, വെള്ളം, തലയിണകൾ, മെത്തകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്

author-image
WebDesk
New Update
silvar

യഹ്യ സിൻവർ കുടുംബസമേതം താമസിച്ചത് തുരങ്കത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിൻവർ തന്റെ സാധനങ്ങൾ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ. തുരങ്കത്തിലൂടെ സിൻവറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.

Advertisment

ടെലിവിഷൻ, വെള്ളം, തലയിണകൾ, മെത്തകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗർഭ അറയിൽ ശൗചാലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

അതേസമയം സിൻവർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമർശങ്ങൾ നഗ്‌നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിൻവർ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഡിഎൻഎ പരിശോധന നടത്തി യഹ്യ സിൻവർ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

Advertisment

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വർഷത്തിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40,000-ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

Israel hamas Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: