scorecardresearch

കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്; കനത്ത സുരക്ഷയിൽ ഡൽഹി

ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കർഷകരെ നേരിടാൻ ആവശ്യമായ സേനയുണ്ടെന്നും പോലീസ് പറഞ്ഞു

ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കർഷകരെ നേരിടാൻ ആവശ്യമായ സേനയുണ്ടെന്നും പോലീസ് പറഞ്ഞു

author-image
WebDesk
New Update
Farmers Protest

കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്

ന്യൂഡൽഹി: മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും. പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ കഴിഞ്ഞ എട്ട് മാസമായി പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കർഷകർ പങ്കെടുക്കും.

Advertisment

ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കർഷകരെ നേരിടാൻ ആവശ്യമായ സേനയുണ്ടെന്നും പോലീസ് പറഞ്ഞു. ഇപ്പോൾ അധിക സേനയെ വിന്യസിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കനത്ത ബാരിക്കേഡിങ് നടത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ അംബാല ജില്ലാ ഭരണകൂടം നിരോധിച്ചു.

കർഷകർ ട്രാക്ടറുകൾ എടുക്കുന്നതിന് പകരം കാൽനടയായി മാർച്ച് നടത്തുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കർഷകർ പ്രധാനമായും വിളകൾക്ക് എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടിയാണ് ആവശ്യപ്പെടുന്നത്്. നേരത്തെ ഫെബ്രുവരി 13, ഫെബ്രുവരി 21 തീയതികളിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിലും ഖനൗരിയിലും സുരക്ഷാ സേന അവരെ തടഞ്ഞു. സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുടെയും ബാനറിന് കീഴിലുള്ള കർഷകർ അന്നുമുതൽ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More

Advertisment
Farmers Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: