/indian-express-malayalam/media/media_files/2024/12/06/NIQlCxf1t1OVXdfivaWT.jpg)
കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്
ന്യൂഡൽഹി: മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി പഞ്ചാബിൽ നിന്നുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും. പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ കഴിഞ്ഞ എട്ട് മാസമായി പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കർഷകർ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കർഷകരെ നേരിടാൻ ആവശ്യമായ സേനയുണ്ടെന്നും പോലീസ് പറഞ്ഞു. ഇപ്പോൾ അധിക സേനയെ വിന്യസിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കനത്ത ബാരിക്കേഡിങ് നടത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ അംബാല ജില്ലാ ഭരണകൂടം നിരോധിച്ചു.
കർഷകർ ട്രാക്ടറുകൾ എടുക്കുന്നതിന് പകരം കാൽനടയായി മാർച്ച് നടത്തുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ പ്രധാനമായും വിളകൾക്ക് എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടിയാണ് ആവശ്യപ്പെടുന്നത്്. നേരത്തെ ഫെബ്രുവരി 13, ഫെബ്രുവരി 21 തീയതികളിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിലും ഖനൗരിയിലും സുരക്ഷാ സേന അവരെ തടഞ്ഞു. സംയുക്ത കിസാൻ മോർച്ചയുടെയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയുടെയും ബാനറിന് കീഴിലുള്ള കർഷകർ അന്നുമുതൽ ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Read More
- രക്ഷിതാക്കൾ അറിയാതെ സ്കൂൾ വിദ്യാർത്ഥികളിൽ പരീക്ഷണം; ഐഐടി മദ്രാസിനെതിരെ പരാതി
- മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു; അജിത് പവാറും ഷിൻഡെയും ഉപമുഖ്യമന്ത്രിമാർ
- മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും; സർവേ തള്ളി വിമാനക്കമ്പനി
- സംഭല്‍ സന്ദര്‍ശിക്കാതെ രാഹുലും പ്രിയങ്കയും മടങ്ങി
- സുവര്‍ണക്ഷേത്രത്തില്‍വച്ച് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.