/indian-express-malayalam/media/media_files/4OCtzvZEPgFjnZOczAGd.jpg)
യുവ ഡോക്ടർമാരുടെ പ്രതിഷേധം (എക്സ്‌പ്രസ് ഫൊട്ടോ)
ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, ജോലിസ്ഥലത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നിർദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആശുപത്രി പരിസരത്തെ രാത്രികാല പട്രോളിങ്, ആളുകളുടെ പ്രവേശന നിയന്ത്രണം തുടങ്ങിയ നടപടികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം, യുവഡോക്ടറുടെ ദാരുണമായ കൊലപാതകത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് രാഷ്ട്രപതി. സംഭവത്തിൽ ആദ്യമായാണ് രാഷ്ട്രപതി പ്രതികരിക്കുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി ചിലർ കാണുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും രാഷ്ടപതി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ വളർച്ച ഇത്തരം സംഭവങ്ങൾ തടയും. വൈകൃത ചിന്തയോടെയുള്ള പ്രവർത്തികൾ സ്ത്രീകൾക്കെതിരെ ഉയരുന്നുണ്ട്. സ്ത്രീകളെ വിലകുറച്ചുകാണുന്ന മനോഭാവമുള്ള ആളുകള്‍ നമുക്കിടയില്‍ വര്‍ധിക്കുകയാണ്. അവയെല്ലാം തടയണം. പരിഷ്‌കൃത സമൂഹത്തിന് ഇത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ചൊവ്വാഴ്ച കൊൽക്കത്ത സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിനു നേർക്കുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് മറുപടിയായി ടിഎംസി പ്രതിഷേധം സംഘടിപ്പിച്ചു. ബന്ദിനെ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
ബന്ദിനെ ഒരിക്കലും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും ഈ ദിവസം ആർജി കാർ ഡോക്ടർക്ക് തങ്ങൾ സമർപ്പിച്ചിരിക്കുന്നുവെന്നും മമത പറഞ്ഞു. ബംഗാളിന്റെ പ്രതിച്ഛായ തകർക്കാനും ആർജി കർ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്താനുമാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.
Read More
- പാലക്കാട് വരുന്നു വ്യവസായ സ്മാർട്ട് സിറ്റി;ചെലവ് 3806 കോടി
- ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബന്ദ്; ബിജെപിയെ വിമർശിച്ച് മമത ബാനർജി
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
- പ്രതിഷേധാഗ്നിയിൽ നീറി കൊൽക്കത്ത; അക്രമാസക്തമായി 'നബന്ന അഭിജൻ'
- അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്
- മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us