scorecardresearch

മഹാരാഷ്ട്രയിൽ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്; സസ്‌പെൻസ് തുടർന്ന് ഷിൻഡെ

ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്നാഥ് ഷിൻഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു

ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്നാഥ് ഷിൻഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
fadnavis

മുഖ്യമന്ത്രി പദവിയിൽ 54 കാരനായ ഫഡ്നാവിസിന് ഇത് മൂന്നാമൂഴമാണ്

മുംബൈ: മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ആസാദ് മൈതാനിയിൽ വൈകീട്ട് 5.30 നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമോയെന്നതിൽ സസ്‌പെൻസ് തുടരുകയാണ്.

Advertisment

മഹായുതി സഖ്യത്തിന്റെ, ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്നാഥ് ഷിൻഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രിയായി സർക്കാരിന്റെ ഭാഗമാകുമോയെന്നതിൽ വ്യക്തത നൽകിയില്ല. പാർട്ടി നേതാക്കളും അനുയായികളുമായി കൂടുതൽ ചർച്ച നടത്തിയശേഷമാകും തീരുമാനമെന്നും, അതിനായി കൂടുതൽ സമയം വേണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടതായാണ് വിവരം.

ഷിൻഡെയും മഹായുതി സർക്കാരിൽ വേണമെന്നാണ് ഫഡ്നാവിസ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രിയാകണമെങ്കിൽ ആഭ്യന്തര വകുപ്പ് വേണമെന്നാണ് ഷിൻഡെ ആവശ്യമുന്നയിക്കുന്നത്. എന്നാൽ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ബിജെപി തയ്യാറാകാതിരുന്നതാണ് സർക്കാർ രൂപീകരണം നീളാനിടയാക്കിയത്. ഒടുവിൽ 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സർക്കാർ രൂപീകരണം സാധ്യമായത്. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രി പദവിയിൽ 54 കാരനായ ഫഡ്നാവിസിന് ഇത് മൂന്നാമൂഴമാണ്. 2014 മുതൽ 2019 വരെ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019 ൽ ശിവസേനയുമായുള്ള ഭിന്നതയെ തുടർന്ന് എൻസിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും, ശരദ് പവാർ എതിർത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകാതെ അഞ്ചുദിവസത്തിനകം രാജിവെക്കേണ്ടി വന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളിൽ വിജയിച്ചു. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം 57 സീറ്റുകളും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി.

Advertisment

Read More

Maharashtra Maharashtra Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: